Thursday, October 29, 2009

കുടുംബാന്തരിക്ഷവും മക്കളും

ഇന്നു കണ്ട ഒരു പത്ര വാര്‍ത്തായണെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ സ്ത്രി പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ ഒരു കുടുംബ പശ്ചാത്തലം.അച്ഛന്‍ ജയിലില്‍ അമ്മ മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്നു .എല്ലാ ഇരകളുടെയും വേട്ടകാരുടെയും കുടുംബപശ്ചാത്തലം പരിശോദിച്ചാല്‍ നമ്മള്‍ക്ക് മനസിലാകും,കുടുംബാന്തരിക്ഷം ഒരു വെക്തിയുടെ ജീവിതത്തില്‍ എത്ര മാത്രം സ്വാധിനം ചെലുത്തുന്നുണ്ടെന്നെ . പലപ്പോഴും മാതാപിതാക്കളുടെ സ്വരചേര്ച്ച് യില്ലയിമയില് ദുരിതം അനുഭവിക്കുന്നതെ മക്കള്‍ ആവും. അമ്മ അച്ഛനോടുള്ള ദേഷിയം തീര്‍ക്കുന്നത്തെ മക്കളുടെ അടുത്താവും അപ്പോള്‍ മക്കള്‍ക്ക്‌ സ്വഭാവികമായി അച്ഛനോട് ദേഷിയം ആകും. ഇതു പല ഭവനങളിലും നടക്കുന്ന ഒരു പ്രതിഭാസമാനെ.ദുര്‍നടത്തുകാരായ അച്ഛനോ അമ്മക്കോ മകനെയോ മക്കളെ ഉപദേശിക്കാന്‍ നേര്‍വഴിക്ക്നടത്താന്‍ ആല്‍മാത്രമായി സാധിക്കുമോ. ഒരു മകന്‍ അല്ലെങ്ങില്‍ മകള്‍ വഴിപിഴച്ചു പോയിട്ടുണ്ടെങ്ങില്‍ അതിന്റെ ഉത്തരവാധിതത്തില്‍ നിന്നെ ഒഴിഞ്ഞു മാറാന്‍ മാതാപിതാക്കള്‍ക്കു കഴിയില്ല .മക്കളെ നേര്‍വഴി കാണിച്ചുകൊടുക്കാന്‍ നല്ല പെരുമാറ്റ രീതിയും നല്ല സംസ്ക്കാരവും കാണിച്ചും പറഞ്ഞും കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ടേ .അല്ലെങ്ങില്‍ നാളെ കുറ്റപെടുതുന്നതെ നാളെ ഇ മക്കള്‍ തന്നെ ആവും.

ഒരു കഥ കേട്ടിട്ടുണ്ടേ ജീവപരിയന്തം ശിക്ഷ അനുഭവിക്കുന്ന മകനെ ജയിലില്‍ കാണാന്‍ ചെന്ന അമ്മയെ മകന്‍ അടുത്തേക്ക് വിളിച്ചു അടുത്തെത്തുകയും മകന്‍ അമ്മയുടെ ചെവി കടിച്ചു മുറിച്ചു .
അമ്മ ചോദിച്ചു എന്തിനാ മകനെ എന്നോട് ഈ കൊടും പാതകം ചെയ്തതെ ?
മകന്‍ പറഞ്ഞു അമ്മ ഒറ്റൊരാള്‍ കാരണം ആണെ ഞാന്‍ ജയിലില്‍ ആയെതെ !
മകനെ ?നിന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഞാനോ ?
അതെ അമ്മ !
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടിയുടെ കളര്‍ പെന്‍സില്‍ കട്ടെടുത്തു കൊണ്ട് കൊണ്ടു വന്നതേ ഓര്‍മയില്ലേ അന്ന് അമ്മ എന്നെ ശാസിച്ചില്ല.എന്നെ നേര്‍വഴിപറഞ്ഞു തരാതെ എനിക്ക് മോഷ്ട്ടിക്കാനുള്ള പ്രോത്സകനമല്ലേ അന്ന് തന്നതെ.അന്ന് ശാസിചിരുന്നെങ്ങില്‍ ഞാന്‍ ചിലപ്പോള്‍ ഇന്നെ ഈ നിലയില്‍ എത്തില്ലായിരുന്നു. ഞാന്‍ ഇത്രയും വലിയ കുറ്റവാളി ആകില്ലായിരുന്നു .അതുകൊണ്ടെ അമ്മ മരണം വരെ ഇ മുറിവേറ്റ ചെവിയുമായി നടക്കണം .കാണുന്നവരോടൊക്കെ പറയണം മകനെ നേര്‍വഴിക്കു നടത്താഞ്ഞതിന് കിട്ടിയ ശിക്ഷായ ഇതെന്നെ .അത് ചിലപ്പോള്‍ കുറെ അമ്മമാരേ മാറ്റാന്‍ ഇതിനു കഴിഞ്ഞേക്കും .എന്നെ പോലെ മറ്റൊരാള്‍ കൂടെ ഇ അവസ്ഥയില്‍ എത്തില്ലല്ലോ . അ മകന്‍ പറഞ്ഞു നിര്‍ത്തി.

.

Monday, October 26, 2009

ഭര്‍ത്താവിന്റെ പണം

കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ ഒരു യാത്രക്കാരി കണ്ടക്ടരോടെ തര്‍ക്കിക്കുന്നത്‌ കേട്ടു വെറുതെ ഒന്നു ചെവി കൊടുത്തപ്പോള്‍ കേട്ട വാചകം ഹൃദയസ്പര്ശിയായിരുന്നു

നിനക്കു ഇ പണം നിസാരമായിരിക്കും എന്റെ കെട്ടിയോന്‍ വെയിലിലും ചൂടിലും കിടന്നു കഷട്ടപ്പെട്ടു ഉണ്ടാക്കുന്ന പണമാനെ.അമ്പതു പൈസ ആണെങിലും അതിനും വിലയുണ്ടെ.

എനിക്ക് മനസുകൊണ്ട് അ സ്ത്രിയെ ബഹുമാനിക്കാന്‍ തോന്നി

എന്റെ സുഹൃത്തുക്കള്‍ പ്രധാനാമായും ഗള്‍ഫ്‌ മലയാളികള്‍ അവരുടെ കഷ്ടപാടുകള്‍ മനസിലാക്കാന്‍ തയാറാകാതെ അയച്ചു കൊടുക്കുന്ന പണം ദൂര്‍ത്തടിച്ചു നശിപ്പിക്കുന്നതിനെ കുറിച്ചു സങ്കടം പറയുന്നതെ കേള്‍ക്കുന്നതാ.ഒരിക്കല്‍ ഒരു സുഹൃത്തെ പറയുന്നതെ കേട്ടിട്ടുണ്ടെ ഒരിക്കല്‍ എങ്ങിലും ഇവളെ അ മണല്‍ കാട്ടില്‍ അരമണിക്കൂര്‍ നിര്‍ത്തനമെന്നെ.എന്ങിലെ ഞാന്‍ പത്തു വര്‍ഷം അനുഭവിച്ച ദുരിതം ഇവള്‍ക്ക് മനസിലാകു.ഷോപ്പിങ്ങിന്റെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ പൊങച്ചം കാട്ടാന്‍ പണം വിനയോഗിക്കുന്നവര്‍ ഒരിക്കല്‍ ഇവരുടെ താമസസ്ഥലം എങ്ങിലും കാണണ്ടതാനെ.പലപ്പോഴും അവരില്ലാത്ത കുറവ് നികതുന്നത്തെ ഇ പണത്തിലും സമ്മാനങളിലുമാകും.അത് പലരും മനസിലാകാന്‍ തയാറാകുന്നെ ഇല്ല. നമ്മള്‍ എത്ര പണമാ ഓരോ ദിവസവും അനവശിയമായി പാഴാക്കി കളയുന്നതെ.

Tuesday, October 20, 2009

സഹയാത്രികര്‍


എനിക്കെപ്പോഴും അതിശയം തോന്നിയിട്ടുള്ള ഒരു കാരിയമാണെ ഭര്‍ത്തുഭാരിയ ബന്ധം.രക്ത ബന്ധമോ മുന്‍ പരിചയമോ ഒന്നുമില്ല എന്ഗിലും ഒരു മനസായി ഒരു ഹൃദയമായി (ചിലപ്പോള്‍ ). ഒരു മനുഷിയന്റെ ജീവിതത്തിന്റെ അവസാനം വരെ ചിലവിടുന്നതെ അവര്‍ ഒന്നിച്ചേ .വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെക്കാള്‍ കൂടെ കളിച്ചു വളര്‍ന്ന സഹോദരിസഹോദരന്മാരെക്കള്‍ എല്ലാത്തിനും ഉപരിയായി ഒരാള്‍ .എന്താണ് അവരെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്തെ സ്നേഹം മാത്രം ലോകമുണ്ടായ കാലം മുതല്‍ ഇങ്ങനെ ഒരു ബന്ധം ഉണ്ടെ എന്ന് മാത്രമറിയാം.

Friday, July 17, 2009

ഞാന്‍ ആരോടെ എന്റെ വേദനകളും സന്തോഷങ്ങളും പങ്കുവയ്ക്കും

കുറെ ദിവസങ്ങള്‍ക്കു മുമ്പു ഒരു പെണ്‍കുട്ടി എന്നോടെ ചോദിച്ച ചോദിയമനെ ഇതെ. അവള്ക്ക് മാത്രമല്ല ഒറ്റകുട്ടികള്‍ ഉള്ള ഫാമിലിയില്‍ എല്ലാം സംഭവിക്കുന്നതെ ആണെന്നു തോന്നുന്നു.അവളെ /അവനെ കേള്‍ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ . ഒത്തിരി അനുഭവങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിച്ചനെ ഓരോ ആളും വീട്ടിലേക്കെ എത്തുക.പക്ഷെ എന്നെ,എന്റെ ഹൃദയ വിചാരങളെ അവര്‍ക്ക് മനസിലാകുന്നില്ല എന്നെ പരാതി കൂടുന്നു .

അവള്‍ പറഞ്ഞു ചിലപ്പോഴൊക്കെ ചുമ്മാ വഴക്കുണ്ടാക്കും .അങ്ങനെ എങ്ങിലും അവര്‍ എന്നെ ശ്രെഡിക്കുമല്ലോ .അപ്പോള്‍ കേള്‍ക്കാംഈ പെണ്ണിനെ എന്തിന്റെ കേടാനെന്നെ.ഓഫീസില്‍ നിന്നെത്തിയാല്‍ കുറെ നേരം ടിവി കണ്ടിരിക്കും .കിച്ചണില്‍ ചെന്നാല്‍ അപ്പോള്‍ കേള്‍ക്കാം മമ്മിയുടെ ഓര്‍ഡര്‍ സെര്‍വന്‍സ് എല്ലാം റെഡി ആക്കും മോള്‍ റൂമില്‍ പോയിരുന്നോ .റൂമിലെത്തിയാല്‍ ഒരു ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.


ഓഫീസില്‍ ഒരു കാരിയം ആരോടെങ്ങിലും പറഞ്ഞാല്‍ അത് പത്തു മിനിട്ടിനുള്ളില്‍ എല്ലായിടത്തും പരക്കും.അതു പേടിച്ചേ ആരോടും ഒന്നും പറയാറില്ല .കുറെ ആന്‍പിള്ളേര്‍ ഫ്രണ്ട്സായി ഉണ്ടായിരുന്നു അവരില്‍ നിന്നൊക്കെ ഉണ്ടയെതെ മോശം അനുഭവമാനെ .ആരെയും വിശസിക്കാന്‍ പറ്റാത്ത അവസ്ഥ.ചിലപ്പോള്‍ തോന്നരുണ്ടേ വിഷമം വരുമ്പോള്‍ ആശസിപ്പിക്കാന്‍ ,ഓഫീസിലെ തമാശകളും സംഭവങ്ങളും എരിവും പുളിയും കൂട്ടി പറയാന്‍ ,ഇടക്ക് തല്ലുകൂടാന്‍, കുസൃതി കാണിക്കുമ്പോള്‍ ശാസിക്കാന്‍ ഒരു ഏട്ടന്‍ ഉണ്ടായിരുന്നെങ്ങില്‍ എന്നെ .അപ്പോഴൊക്കെ പപ്പയോടും മമ്മിയോടും ദേഷിയം തോന്നരുണ്ടേ എന്നെ എങ്ങനെ ഒറ്റയ്ക്കേആക്കിയതില്‍.

Thursday, June 11, 2009

മോഹനെട്ടെന്റെ ഭാരിയ

പാലായില്‍ നിന്നും പത്തു നാല്‍പതു കൊല്ലം മുമ്പെ ഇരുട്ടിയിലേക്ക് കുടിയേറിയെതാണ് മോഹനേട്ടന്റെ കുടുംബം .പത്തു മക്കള്‍ അഞ്ചു ആണും അഞ്ചു പെണ്ണും .മുത്തവര്‍ രണ്ടു പേരും കൃഷിപണി തന്നെ പെണ്പിള്ളേരെ ഒക്ക് കെട്ടിച്ചു .അതിനെ കുറിച്ചു മോഹനേട്ടന്‍ പറഞ്ഞു ഒത്തിരി കഷ്ട പാടുകള്‍ നിറഞ്ഞതായിരുന്നു ആദിയകാലം.ഓരോ കഷ്ടപടുവരുംപോഴും തങ്കെടത്തി പറയും നാളെ എല്ലാ സെരിയാകും.നമ്മുടെ മക്കള്‍ വളരുമ്പോള്‍ എല്ലാ കഷടപടും മാറും. ഓരോ തളര്ച്ചയിലും അവള്‍ കൂടെ നിന്നു .ചില ദിവസം പറമ്പില്‍ നിന്നു കയറി വരുമ്പോള്‍ അവളുടെ മുഖം കാണുമ്പൊള്‍ അറിയാം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ചില ദിവസങ്ങള്‍ക്കു മക്കള്‍ക്ക്‌ കഞ്ഞി കൊടുത്തിട്ടേ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ടേ രണ്ടുപേരും ഒരിക്കലും ജീവതത്തില്‍ മടുപ്പേ തോന്നിയിട്ടില്ല .യാത്രയില്‍ തങ്കെടത്തിയെക്കുറിച്ചനെ കൂടുതല്‍ സമയം പറഞ്ഞതെ .

ഒരു മകളുടെ അടുത്തെപോയിവരുന്ന അവസരത്തില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടിയാതെ എന്നോടെ യാത്രയില്‍ ഉടനിളം ഒരു കൊച്ചു മോനോടുള്ള വല്സലിയം മോഹനേട്ടന്‍ കാണിച്ചിരുന്നു.ഞാന്‍ ചോദിച്ചു മോളുടെ അടുത്തെ ഒരു ആഴ്ച പോയി നിന്നോ അതോ .ഒരു ചിരിയും അതിന് ശേഷമുള്ള മറുപടിയുമനെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ .ഒരു ആഴചയോ ഇതുവരെ ഞാന്‍ എന്റെ തങ്കത്തിനെ വിട്ടേ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ പുതുതലമുറക്ക് പരിജയമില്ലാത്തഭാര്യിയ കൂടെ കിടനിലലെങ്ങില്‍ ഉറക്കം വരാത്ത ഭര്‍ത്താക്കന്‍മാരില്‍ ഒരാളാനെ മോഹനേട്ടന്‍ .മക്കളൊക്കെ പ്രായമായപ്പോള്‍ കുറച്ചു ദിവസം മാറി കിടന്നു .ഒരു കാരിയം അതോടെ മനസിലായി രണ്ടു പേരും നേരം വെളിപ്പികല്‍ എന്നതതോഴിച്ചാല്‍ ഉറങ്ങാറില്ല എന്നെ .

പലരും പറയുന്നതെ ഞാന്‍ ദിവസവും കേള്‍ക്കുന്നു ആ നശിചെടത്തെക്ക് പോണമല്ലോ എന്ന് പ്രാകികൊണ്ടെ വീട്ടിലേക്ക് പോകുന്നതെ. എവിടെ ആണ് നമ്മള്‍ക്ക് തെറ്റ് പറ്റുന്നത്തെ. ഞാന്‍ എന്ന ഭാവം നമ്മള്‍ എന്നതിനെ കീഴടക്കുന്നതോ. എന്റെ സുഖം എന്റെ ഇഷ്ടം എന്റെ സന്തോഷം അങ്ങനെ അങ്ങേനെ ഒത്തിരി എന്റെകള്‍ വരുമ്പോള്‍ ജീവിതം ഇല്ലാതാകുന്നു സന്തോഷമില്ലതാകുന്നു പിന്നെ പലതിലും സന്തോഷമാന്നെഷിച്ചു നടന്നെ തിരിച്ചറിവ് വരുമ്പോള്‍ ജീവിതത്തിന്റെ അവസാനം എത്തിയിട്ടുണ്ടാവും .

Wednesday, June 3, 2009

അമ്മയില്ലാത്ത കുട്ടികള്‍

ഇന്നലെ യാത്രക്കിടിയിലാണ് നാലുവയസുകാരി ചിന്ഞു മോളെ കണ്ടതെ. ഞാന്‍ കാണുമ്പൊള്‍ അവള്‍ അച്ഛന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ഏതോ സുന്ദര സ്വപനം കണ്ടതിനാല്‍ എന്നവണ്ണം ഒരു നനുനനുത്ത പുന്ഞിരിയുമായി നല്ല ഉറക്കത്തില്‍ ആയിരുന്നു . കുറെ സമയം കഴിഞ്ഞ ഉണര്നപ്പോള്‍ അവള്‍ ചുറ്റും നോക്കി കുറെ നേരം എടുത്തു സ്ഥലകാല ബോധം ഉണ്ടാവാന്‍ .അത്രയും നേരം എടുത്തില്ല പക്ഷെ അ കിലുക്കാന്‍ പെട്ടി എന്റെ മടിയില്‍ സ്ഥാനം പിടിക്കാന്‍ .എന്നെ നഴ്സറി പാട്ടുകള്‍ പാടികേള്‍പ്പിച്ചു കുട്ടുകാരെ കുറിച്ചു പറഞ്ഞു കേള്‍പ്പിച്ചു .അവളുടെ അച്ഛനെ ഫോണ്‍ വരുമ്പോഴൊക്കെ അവള്‍ ചോദിക്കും അച്ഛാ അമ്മയാണോ എന്നെ.അച്ഛന്‍ അവളോടെ അപ്പോഴൊക്കെ പറയും മോളെ നമ്മള്‍ വൈകിട്ടല്ലേ അമ്മയെ വിളിക്കാരെ അതാണെ എന്നെ അവളുടെ അമ്മയെക്കുറിച്ച് ചോദിയ്ക്കാന്‍ പ്രേരിപ്പിച്ചതെ. അവളുടെ അച്ഛന് പറയാനുണ്ടയിരുന്നത്തെ ഒരു പ്രണയത്തിന്റെ വിരഹത്തിന്റെ കഥയായിരുന്നു.

കോയംബതുരില് ‍മെഡിക്കല്‍ രേപ്രേസേന്ടടിവേ ആയി വര്‍ക്കു ചെയ്യുന്ന അവസരത്തില്‍ ആണേ മലയാളിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയാതെ പരിജയം പ്രണയത്തിനു വഴിമാറാന്‍ കൂടുതല്‍ സമയം എടുത്തില്ല .ഒരു കുഴപ്പം മാത്രം പെണ്കുട്ടി മറ്റൊരു മതത്തില്‍ പെട്ടവള്‍ സ്നേഹത്തിനു മുമ്പില്‍ മതം വഴിമാറി നിന്നു പക്ഷെ വീട്ടുകാര്‍ മാത്രം അ വഴിക്ക് വന്നില്ല .അങ്ങനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു .പിന്നിടാനെ പ്രോബ്ലം തുടെങ്ങിയതെ അവരുടെ വീട്ടുകാര്‍ പണ്ടേ ആഗ്രഹിച്ചതായിരുന്നു അവളെ അന്നിയ നാട്ടില്‍ ജോലിക്ക് വിടുക.എല്ലാ നേഴ്സിംഗ് കഴിഞ്ഞ പെണ്‍കുട്ടിയെ പോലെ അവളും ആഗ്രഹിച്ചിരുന്നു അപ്പോഴനെ അവളുടെ ബഹറിനില്‍ ഉള്ള അങ്കിള്‍ നല്ലൊരു ജോലി ഒഫെരുമായി വന്നതേ .എല്ലാവരുടെയും നിര്‍ബന്ധം സ്വന്തം വീട്ടുകാര്‍ ഉടക്കി നില്ക്കുന്ന അവസരത്തില്‍ അവളുടെ വീട്ടുകാരെ കൂടി പിണക്കാനുള്ള മടി. അവസാനം അവള്‍ ചിന്ഞു മോളെയും അവളുടെ അച്ഛനെയും നാട്ടില്‍ ഉപേഷിച്ച് ബഹറിനിലേക്ക് പറന്നു.


പണത്തിനു വേണ്ടി കൂടുതല്‍ ജീവിത സ്വകരിയെങ്ങള്‍ക്ക് വേണ്ടി മക്കളെ ഉപേഷിച്ച് പോകുന്ന ഒത്തിരി അമ്മമാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടെ . അവര്ക്കു പറയാന്‍ ഒത്തിരി ന്യായെങ്ങള്‍ ഉണ്ടാവും പക്ഷെ അവര്‍ ഓര്‍ക്കാറില്ല ഒരു മകളുടെ /മകന്റെ അവകാശമനെ അമ്മയുടെ സ്നേഹവും കേയരിങ്ങും .ഒരു മകള്‍ക്ക്/മകനെ റ്റെന്തൊക്കെ കൊടുത്താലും ഒരിക്കലും മുലപാലിന്റെ , ഒരു പ്രോബ്ലംമായി വരുമ്പോള്‍ ഒന്നു മറോടടക്കി പിട്ക്കുന്നതിന്റെ , കരയുമ്പോള്‍ സ്വാന്തനമായി ഓടി എന്തുന്നതിന്റെ വിലയ്ക്ക് തുല്ലിയമാകുമോ അവരുണ്ടാക്കുന്ന പണം.എല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവര്‍ക്കേ അമ്മ പണം തരുന്ന ഒരു എന്ത്രം മാത്രമാകുമോ എന്ന് ഞാന്‍ ആശങ്ങപെടുന്നു.

Saturday, May 30, 2009

ഭര്‍ത്താവില്ലാത്ത സ്ത്രി

കുറെ ദിവസങ്ങള്‍ക്കു മുമ്പെ ഒരു ട്രെയിന്‍ യാത്രയിലാണ് ആ സ്ത്രിയെ പരിചയപെട്ടതെ അമ്പതിനോടെ അടുത്ത പ്രായം.നീണ്ട യാത്രയില്‍ അവരുമായി സംസാരിച്ചിരിക്കുന്ന സമയം അവര്‍ അവരുടെ കഥ പറഞ്ഞു.ഭര്‍ത്താവിനെ അവരുടെ മുപ്പതാമത്തെ വയസില്‍ നഷ്ടപെട്ടിരുന്നു. പിന്നിടുള്ള അവരുടെ ലൈഫ് ഒരു നരകമായിരുന്നു കുറെ ദിവസങ്ങള്‍ക്കു ശേഷമാണു മനസിലയാതെ ഭര്‍ത്താവിന്റെ ആണെന്ന് കരുതിയ പലതും അവരുടെ സ്വന്തമല്ല എന്നെ ,എല്ലാം ബന്ധുക്കള്‍ കൈക്കല്‍ ആക്കിയിരുന്നു .അതുമാത്രമല്ല ഒരു പൊട്ടു തൊട്ടാല്‍ നല്ലൊരു സാരി ഉടുത്താല്‍ അതും കുറ്റം മരിച്ചാല്‍ മതിയെന്ന് തോന്നി നടന്ന കാലം.പുറത്തിറങ്ങിയാല്‍ അര്ത്ഥം വച്ചുള്ള സംസാരം ഭര്‍ത്താവില്ലാത്ത പെണ്ണല്ലേ .പലരും സ്നേഹഭാവത്തില്‍ സംസാരിക്കുമ്പോള്‍ പേടിയനെ ആരാണ് നല്ലതേ ആരാണ് ചീത്ത എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ആരോടെങ്ങിലും അടുത്തിടപെട്ടാല്‍ അവര്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ മാത്രം കാണുന്നു.പുറത്തിറങ്ങിയാല്‍ തട്ടലും മുട്ടലും.എന്താണ് നമ്മുടെ സമുഹം ഇങ്ങനെ എന്ന് പലപോഴും ഓര്ത്തു പോയി ഒരു സ്ത്രിയുടെ ഭര്ത്താവ് മരിച്ചാല്‍ അവള്ക്ക് ഒറ്റെക്ക് ജീവിക്കാന്‍ പാടില്ലേ .മറ്റൊരു വിവാഹം കഴിച്ചാല്‍ മകളുടെ ജീവിതമെന്തകുമെന്ന ഓര്‍മയില്‍ ആണെ പലരും അതിന് തയാറാകതത്തെ . എന്നാണ് നമ്മുടെ സമുഹം ഭര്‍ത്താവില്ലാത്ത സ്ത്രിയെ മനസിലാക്കാന്‍ തയാറാകുക അവര്‍ പറഞ്ഞു നിര്ത്തി .

Tuesday, May 19, 2009

മലയാള മനസ്

കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ചു ഒരു ചെന്നൈ മലയാളിയെ കണ്ടു മുട്ടി പല കരിയെങ്ങള്‍ചര്‍ച്ച ചെയ്യുന്ന സമയത്തെ മലയാളി എന്തുകൊണ്ട് ഉയരെങ്ങളില്‍ എത്തി.അദേഹം ഒരു സംഭവം പറയുകയുണ്ടായി .അവരുടെ വീട്ടില്‍ വേലക്കാരിയുടെ മകള്‍ പത്താംതരം പാസായി എന്ന്പറഞ്ഞു വന്നു ഇദേഹം ചോദിക്കുകയുണ്ടായി .ഇതാണ് ഇനി പ്ലാന്‍ അപ്പോള്‍ വേലക്കാരി അവരുടെ സ്വതസിദ്തമായ രീതിയില്‍ പറഞ്ഞു എന്തിനാ സാറെ കൂടുതല്‍ പഠിത്തം അവള്‍ ഒരു വേലക്കാരിയുടെ മകള്‍ അല്ലെ .നാളെ ഈ ജോലി അല്ലെ അവളും ചെയ്യേണ്ടാതെ .അദേഹം പലതും പറഞ്ഞിട്ടും അവര്‍ അതില്‍ നിന്നും മാറാന്‍ തയാറാല്ലായിരുന്നു അദേഹം പറയുക ഉണ്ടായി നമ്മുടെ നാട്ടിലെ കൂലി വേല ചെയ്യുന്ന അമ്മമാര്‍ വരെ സ്വപനം കാണുന്നതും ശ്രെമിക്കുന്നതും മക്കളെ ഡോക്റെരോ എഞ്ചിനീറോ ആക്കാന്‍ വേണ്ടിയനെ അതാണ് താഴ്ക്കിടയില്‍ നിന്നു പോലും ആളുകള്‍ ഉയെര്‍ന്നു വരുന്നതിനു കാരണം . നമ്മുടെ നാട്ടില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഭാഗ്യം ചെന്നവര്‍ ആണന്നു എന്നിക്കപ്പോള്‍ തോന്നിപോയി .

Monday, May 4, 2009

നാളെയിലെ നമ്മളെ തിരിച്ചറിയാത്തവര്‍

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ സുഹൃത്തിന് ഒരു ഗള്‍ഫില്‍ ജോലി കിട്ടിയ സമയം ഒരു വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം .വീട്ടുകാര്‍ക്ക് അതിലും താല്പരിയമുന്ടെന്നു വച്ചോ .ഒരു അടുത്ത ബന്ധുവിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നുള്ള അറിവായപ്പോള്‍ സംഭവം ഒന്നു മുറുകി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നതെ.
സിനിമയില്‍ കാണുന്നതുപോലെ ഒരു പെണ്ണുകാണല്‍ പെണ്‍കുട്ടി പേരുകേട്ട ഫാമിലി ,ഷേയിച്ചു തുടെങ്ങിയ ഒരു പഴയ തറവാട് ,എന്ന് പറഞ്ഞാല്‍ ഉണ്ടായിരുന്ന സ്വത്തൊക്കെ ഉത്സവം നടത്തിയും ദാനം കൊടുത്തും അടിച്ചുപൊളിച്ചു എന്ന് സാരം .പക്ഷെ നമ്മുടെ നായകന്‍ നിങ്ങള്‍ ഉദേശിക്കുന്ന പോലെ അല്ല സ്ത്രി തന്നെ ധനം എന്നാണ് പക്ഷം.
അങ്ങനെ അവസാനം വിവാഹ തിയതി തീരുമാനിക്കുന്ന ദിവസം വന്നെത്തി ബന്ധുക്കള്‍ കുശലം പറച്ചിലില്‍ മുഴുകിയിരിക്കുന്ന സമയം.ഒരു അമ്മാവന്‍ എത്തി ആള് പുലിയാണ് കേട്ടോ സിംഗപ്പൂരില്‍ പെരുത്ത ഉദ്യോഗം ആണെന്ന നാട്ടില്‍ സംസാരം വലിയ ഒരു വീടും വാങ്ങിയിട്ടുണ്ടേ .സുഹൃത്തിന്റെ അച്ഛനോട് ഒരു ചോദിയം സ്വത്തിനെ കുറിച്ചു .അവര്‍ ആ സമയം സ്വത്തു ഭാഗം വയ്ക്കുന്നതിന്റെ പ്രോബ്ലെംത്തില്‍ വാടക വീട്ടില്‍ ആണ് താമസം.അമ്മാവന്റെ കമെന്റെ ഒരു വീടുപോലുമില്ലാത്ത ഒരുത്തന്റെ കൂടെ എങ്ങനെയാ നമ്മുടെ മോളെ വിടുക .അന്ത്തരീഷം മാറി എന്ന് പറഞ്ഞ മതിയല്ലോ പലര്ക്കും ഉള്‍കൊള്ളാന്‍ പറ്റിയില്ല .അവസാനം വിവാഹം വേണ്ടെന്നു വെക്കലില് കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മുടെ കഥനായകന്‍ ദുബായില്‍ വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്ന സമയം സുഹൃത്ക്കലുമായി ഒരു ഹോട്ടലില്‍ ഒരിക്കല്‍ ഫുഡ്‌ കഴിക്കാന്‍ പോയി .ടേബിള്‍ ക്ലീന്‍ ചെയ്യാന്‍ വന്ന ആളെ നല്ല പരിചയം .കുറച്ചു നേരം ചിന്ധിച്ചപ്പോള്‍ ആളെ മനസിലായി നമ്മുടെ അമ്മാവന്‍ .ഫുഡ്‌ കഴിച്ചു പുറത്തു വന്നപ്പോള്‍ ആള് , ആധിയം തല്പരിയം കാണിചില്ലെങ്ങിലും പിന്ന്ടെ കുറെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം താമസസ്ഥലത്തെ അഡ്രസ്‌ കൊടുത്തു.കുറെ ദിവസങ്ങള്‍ക്കു ശേഷം അമ്മാവന്‍ സുഹൃത്തിനെ കാണാന്‍ വന്നു .

അമ്മാവന് പറയാനുല്ലാതെ ഒരു ദുരന്തത്തിന്റെ കഥയായിരുന്നു .ആ വിവാഹം മുടെങ്ങിയ വാശിക്ക് തിരക്കിട്ട് കൂടുതല്‍ അന്നെഷിക്കാതെ ഒരു വിവാഹം. പിന്നിടാണ് മനസിലയാതെ ആളൊരു ക്രിമിനല്‍ ആണെന്ന് . അമ്മാവന്റെ സിങപൂരിലുള്ള ജോലി കണ്ടിട്ട് വിവാഹം കഴിച്ചതാണെന്ന് ആള് തുറന്നു പറഞ്ഞു .അതിനിടക്ക് പെണ്‍കുട്ടിയുടെ സഹോദരന്‍ ദുബൈക്ക് പോകാന്‍ ശ്രെമിക്കവെ കള്ളാ പസ്പോര്ടുകാരുടെ തട്ടിപ്പ് മൂലം ജയിലില്‍ ആയി.കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അപകടത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മരണപെട്ടും. എല്ലാവരും എപ്പോള്‍ അമ്മാവനെ കുറ്റപെടുത്തുന്നു .അതിനിടക്ക് സിംഗപ്പൂരിലെ ജോലിയും നഷ്ട്ടപെട്ടു .ഇപ്പോള്‍ ദുബൈയില്‍ ഒരു ചെറിയ ജോലി .പോകാന്‍നേരം ഒരു റിക്വസ്റ്റ് നാട്ടില്‍ പോകുമ്പോള്‍ ഒന്നു പറ്റുമെങ്ങില്‍അവിടെ വരെ പോകണം .ഭാരിയയുടെ സമ്മതത്തോടെ നാട്ടില്‍ പോയപ്പോള്‍ അവിടെ വരെ ഒന്നു പോയി .തകര്‍ന്ന ഒരു കുടുംബത്തിന്റെ ചിത്രം .നിരാശ ബാധിച്ച മുഹവുമയി പ്രായമായ ഒരു അമ്മയും അച്ഛനും കാരിയം പറഞ്ഞപ്പോള്‍ ഉള്ളിലേക്ക് കൊണ്ടുപോയി .ഉള്ളില്‍ വെളിച്ചത്തെ പോലും കാണാന്‍ ഇഷ്ടപെടാത്ത ജീവച്ചവം പോലുരു സ്ത്രി രൂപം കൂടുതല്‍ നേരം അവിടെ നില്ക്കാന്‍ തോന്നിയില്ല . നാളെ നമ്മള്‍ ആരാകുമെന്നോ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക

കഴിഞ്ഞ സണ്‍‌ഡേ വിവാഹം കഴിഞ്ഞ ഒരു യുവാവ് സുഹൃത്തിനെ യാത്ര ആക്കാന്‍ പോകുന്ന വഴി ബൈക്ക് അക്സിടെന്റില്‍ ഇന്നലെ മരിച്ചു

Thursday, April 30, 2009

അവള്‍ ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍

വളരെ യാദ്രിചികമായി അവളെ കണ്ടു മുട്ടിയതാണ് അവളെ നമ്മള്‍ക്ക് ആശ എന്ന് വിളിക്കും ആശനഷ്ടപെട്ടവര്‍ക്ക് അതാണല്ലോ നല്ല പേരു .നീണ്ട പഠനത്തിനൊടുവില്‍ എംഫില്‍ ഓക്കേ കഴിഞ്ഞു നല്ലൊരു ജോബും വിവാഹ സ്വപനവുമോക്കെയായി കഴിയുന്ന സമയം അവള്‍ക്കൊരു ആഗ്രഹം അമേരിക്കയില്‍ പോകണം ഗെവേഷണവും മറ്റും അവിടെ നടത്തണം.അവള്‍ ഒരു എളുപ്പവഴികണ്ടെതി അവിടെ ജോലി ഉള്ള ആളെ വിവാഹം കഴിയിക്കുക . അവിടെ ഉള്ളവരെ വിസക്കുവേണ്ടി വിവാഹം കഴിക്കുന്നവര്‍ ഉണ്ടല്ലോ

പലരും ഇന്റര്‍വ്യൂവിനു(പെണ്ണ് കാണാന്‍ ) വന്നു .അവസാനം ഒരാളെ തിരഞ്ഞെടുത്തു ,നല്ല ജോലി ,കാണാന്‍ സുന്ദരന്‍ ,സ്വഭാവം (അതാരാ ഇപ്പോഴത്തെ കാലത്ത് നോക്കുക ) ഇഷ്ടം പോലെ പണം പലരും തയാറാകാത്ത ഒരു കരിയത്തിനു തയാരുമായിരുന്നു അവളുടെ ഗെവേഷണ സ്വപനതിനു പച്ചകൊടി കാണിക്കാന്‍ .അവസാനം അവളും അമേരിക്കക്കാരിയായി ആയി . മധുവിധു കാലത്തിന്റെ മധുരം തീരും മുമ്പെ അവള്‍ ഒന്നു തിരിച്ചറിഞ്ഞു അവളുടെ സ്വപനങ്ങള്‍ ഓക്കേ ചിറകുമുളക്കാത്തവായെന്നു.ഒരിക്കല്‍ തുറന്നു പറച്ചിലില്‍ എല്ലാം ഒരു പളുങ്ങുപത്രം പോലെ പൊട്ടിത്തകര്‍ന്നു നിന്നെ ഞാന്‍ വിവാഹം കഴിച്ചത് എന്റെയും നമ്മള്‍ക്കുണ്ടാകുന്ന പിള്ളേരുടെയും കാരിയം നോക്കാനാണ്.
അവളുടെ മനസിലുടെ പലതും ഓടിമറഞ്ഞു പഠനകാലത്ത് ഒരക്കമിളച്ചു പഠിച്ച രാത്രികള്‍ ഗെവേഷണ പുസ്തകങ്ങള്‍ക്കായി ആര്‍ത്തിപിടിച്ചു നടന്ന ദിവസങ്ങള്‍ . ഇരിക്കാന്‍ പോലും സമ്മതിക്കാത്ത കര്‍കാശകാരനായ പ്രൊഫസറുടെ മുമ്പില്‍ ജെയിക്കാനായി വാശിയോടെ പഠിച്ചത് ഏതൊരു സാധാരണ പെണ്ണിനെ പോലെയും പിന്നിടുള്ള അവളുടെ രാത്രികള്‍ കണ്ണിരില്‍ കുതിര്‍ന്നത്ആയിരുന്നു.അവസാനം അവള്‍ തീരുമാനിച്ചു നാട്ടിലേക്കു തിരികെ വരിക .അവള്‍ എന്നോട് ചോദിച്ചു "എല്ലാ ആണുങ്ങളും ഇതു പോലെ ആണോ എന്ന് " അല്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിഞ്ഞേക്കും പക്ഷെ ഒത്തിരിപേര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളതെ ഒരു സത്യം മാത്രം . അവളുടെ സ്വതയെ ,കഴിവിനെ തിരിച്ചറിയാന്‍ മടികാണിക്കുന്നവര്‍

Wednesday, April 29, 2009

മലയാളത്തില്‍ സംസാരിക്കുന്നതു മോശം കാരിയമോ

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത്‌ കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?

ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.

Tuesday, April 28, 2009

ഇണയുടെ വില

ഞായറിന്റെ അലസിയത്തില്‍ മറൈന്‍ ഡ്രൈവില്‍ കായല്‍ കാറ്റില്‍ എല്ലാം മറന്നിരിക്കുന്ന സമയം.ഒരു വൃദ്ധയായ സ്ത്രിയെ കണ്ടുമുട്ടി .പല കരിയെന്ങളും പറഞ്ഞു വന്നപ്പോള്‍ എല്ലാ അമ്മമാരേ പോലെ മക്കളെ കുറിച്ചു പറഞ്ഞു തുടെങ്ങി ഒരാള്‍ അമേരിക്കയില്‍ ,മറ്റൊരുമകള്‍ ഡല്‍ഹിയില്‍.ഇവിടെ ഫ്ലാറ്റില്‍ കൊച്ചുമകനൊപ്പം താമസം.വീട് തെവരയില്‍ ഭര്ത്താവ് മറ്റു ചില തെറ്റിധാരണ മൂലം നേരത്തെ പിരിഞ്ഞിരുന്നു.
പലരും എന്നോട് പലതവണ പറഞ്ഞ ഒരു കാരിയം തന്നെയാണ് അവര്‍ എന്നോട് പറഞ്ഞതും അവസാന കാലത്ത് ഒരാള്‍ ഇല്ലാതാകുമ്പോള്‍, മക്കള്‍ കൂടുവിട്ടു പുതിയ കൂടുതെടിപോകുമ്പോള്‍ ഉണ്ടാകുന്ന വിരഘത്തെകുരിച്ചു .വിവാഹമൊക്കെ കഴിഞ്ഞു കുട്ടികള്‍ ഒക്ക് ആയി കഴിയുമ്പോള്‍ ഇനി മക്കള്‍ മതി മറ്റാരും വേണ്ട എന്നൊരു തോന്നല്‍ ഉണ്ടാവുന്നു .പക്ഷെ മക്കള്‍ കൂട് വിട്ടു പറന്നു കഴിയുമ്പോഴാണ് തിരിച്ചറിയുക നമ്മള്‍ വേണ്ട എന്ന് വച്ചതെ എന്തിനെ ആണെന്ന് .പലരും ജീവിതത്തില്‍ അടിപതരുന്നത് അപ്പോഴാണ് .ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്ങില്‍ ഇപ്പോഴും കൂടെ ഒരാള്‍ സ്നേഹിക്കാന്‍ സ്വന്തനിപ്പിക്കാന്‍ ഉണ്ടാകുമായിരുന്നു.അല്ലെങ്ങിലും പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിവുകള്‍ അവശിയ സമയത്തു ഉണ്ടാകാരില്ലല്ലോ

Tuesday, March 24, 2009

സ്നേഹം തിരിച്ചറിവ് കൂടാണ്

കഴിഞ്ഞ ദിവസം ഒരു വൈദികനുമായി പലകരിയെങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍
ആളുകളുടെ പരാതിയെക്കുറിച്ച് പറയുകയുണ്ടായി
മക്കള്‍ക്ക്‌ അച്ഛനമ്മമാരുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
അച്ഛനമ്മമാര്‍ക്ക് മക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
ഭാര്യിയമാര്‍ക്ക്‌ ഭര്‍ത്താക്കന്‍മാര്‍ സ്നേഹിക്കുന്നില്ല എന്ന പരാതി
ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യിയ സ്നേഹിക്കുന്നില്ല എന്ന പരാതി
വൈദികന്‍ പറയുകഉണ്ടായി
എന്റെ വീട്ടില്‍ പത്തു മക്കള്‍ ആയിരുന്നു ഞാന്‍ ഏറ്റവും മൂത്ത അല് ആയിരുന്നു
അമ്മക്ക് എപ്പോഴും എളയകുട്ടികളുടെ കാരിയം നോക്കണേ സമയം കിട്ടു
അച്ഛന്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പോള്‍ അമ്മ അ ഒരു മാസം ചെയ്ത തെറ്റുകള്‍ ലിസ്റ്റ് ആക്കിവചിട്ടുണ്ടാകും
പിന്നെ അടിയുടെ പൊടിപൂരം
സ്കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കളിപറയും അച്ഛന്‍ വന്നു അല്ലെ
എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്‍ ഞങ്ങളെ സ്നേഹിച്ചില്ല എന്ന്
കാരണം ഞങ്ങള്‍ മുതിര്‍ന്നപോള്‍ മനസിലാക്കി അങ്ങനെ ഞങ്ങളോടെ പെരുമാരിയില്ലായിരുന്നെന്നില്‍ ഞങ്ങള്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു .
എപ്പോള്‍ കുട്ടികള്ക്ക് അച്ഛന്റെയും അമ്മയുടെടും സ്നേഹം എത്രയാകിട്ടുക
ചില അച്ഛനഅമ്മമാര്‍ പറയാറുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും മക്കള്‍ സ്നേഹം തരുന്നില്ല മക്കളെ സ്നേഹിക്കുകയും അവരെ നല്ല നിലയില്‍ എത്തിക്കുകയും ചെയ്യുക എന്നുല്ലാതെ അവരുടെ കര്‍മ്മമാണ്‌ .മക്കള്‍ക്കും അവരുടെ കര്‍മം ചെയ്യാനുണ്ട് കേട്ടോ .മാതാപിതാക്കള്‍ തിരക്കിട്ട് ഓടുന്നത് ആര്‍ക്കു വേണ്ടിയാണെന്ന തിരിച്ചറിവ് മക്കള്‍ക്ക്‌ കൊടുക്കാന്‍ കഴിയാത്തതാണ് കുഴപ്പം .ഇ തിരിച്ചറിവ് ഇല്ലാത്തതാണ് എല്ലാവരുടെയും പ്രോബ്ലം

Tuesday, March 17, 2009

വിശ്വാസം

ഗുരു ശിഷ്യ്യന്മാരോട് ചോദിച്ചു നിങ്ങള്‍ ദൈവത്തില്‍ വിശ്സിക്കുണ്ടോ

ഏകസ്വരത്തില്‍ പറഞ്ഞു ഉണ്ട് ?

ഇനി നിങ്ങള്‍ എന്നോട് ആ ചോദിയം ചോദിക്കുക

അവരോട് ഗുരു പറഞ്ഞു "ഞാന്‍ വിശ്വസിക്കുന്നില്ല '

അവര്‍ അങ്ങലപ്പോടെ ഗുരുവിനെ നോക്കി

അവരുടെ വിഷമം കണ്ടു ഗുരു അവരോട് പറഞ്ഞു

നിങ്ങള്‍ ഒരു ചോദിയം കൂടെ ചോദിക്കനമായിരുന്നു '',എന്തുകൊണ്ട്'' വിശ്വസിക്കുന്നില്ല ?

ഗുരു പറഞ്ഞു നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്ങിലും ദൈവത്തിനോന്നും സംഭവിക്കുകയില്ല

പക്ഷെ നിങ്ങളെ ദൈവം വിശ്വസിചില്ലെങ്ങില്‍ ആണ് കുഴപ്പം

അതുകൊണ്ട് നല്ല കരിയെങ്ങള്‍ ചെയ്യുക നല്ല രീതിയില്‍ ജീവിക്കുക അല്ലാതെ നുറുതവണ

വിശസിക്കുന്നു എന്ന് പറഞ്ഞിട്ടോ കാഴ്ചകള്‍ അര്‍പ്പിച്ചിട്ടോ കാരിയമില്ല

Monday, February 16, 2009

വാര്‍ത്തയിലെ കുരുന്നുകള്‍

ഇന്നലെ ഈവനിംഗ് ഞാന്‍ വെറുതെ ടെറസില്‍ മാഗസിന്‍ മറിച്ചിരിക്കുന്ന സമയം .അടുത്ത ഫ്ലാറ്റിലേക്ക് വെറുതെ ഒരു നോട്ടം. ഒരു ക്മാരകാരി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മൊബലിന്ഗില് ആണ്.കുറഞ്ഞത് ഒരു മണികൂര്‍ എന്ങിലും ഞാന്‍ അവിടെ ഉണ്ടായിരുന്നു. കുറെകഴിഞ്ഞു ഞാന്‍ ഒരു ചായ കുടികഴിഞ്ഞു എത്തിയപ്പോഴും കഥാപാത്രം തിരക്കില്‍ തന്നെ ആണ് ഇരുന്നും ചാരി നിന്നും ഓക്കേ തകര്‍ക്കുകയാണ് .ഞാന്‍ ഒരു നഗരവാസിയെ പോലെ അവള്‍ എന്റെ ആരുമല്ല എന്തുസംഭവിച്ചാലും എന്നെ ബാധിക്കുന്ന കരിയമല്ല എന്ന് ചിന്തിച്ചു തിരികെ നടന്നു .എന്ഗിലും മനസ്സില്‍ ഒരു നീറ്റല്‍ .ഒരിക്കലും അവള്‍ ഒരു പെണ്‍കുട്ടിയെ അല്ല വിളിക്കുന്നതെന്ന് ഉറപ്പാണ് . ഓരോ ദിവസവും വഞ്ചന സഹിക്കാന്‍ വയ്യാതെ മരണപെട്ട കുട്ടികളുടെ മുഖം പത്രത്താളുകളില്‍ നിറയുമ്പോള്‍ ആരെങ്ങിലും പ്രതികരിക്കേണ്ടേ .ഒരു അമ്മയും ഓര്‍ക്കാറില്ല നാളെ എന്റെ കുട്ടിക്കും ഇതു സംഭവിക്കുമെന്ന് .എല്ലാവരും ഓട്ടത്തിലാണ് വെട്ടിപിടിക്കാനുള്ള കൂട്ടിവൈക്കാനും അതിനിടയില്‍ ഇവരെ ശ്രെധിക്കാന്‍ എവിടെ സമയം . എല്ലാവര്‍ക്കും എന്റെ കുട്ടി അത്തരകരിയല്ല എന്ന അമിത കോണ്ഫിടെന്റ്റ് മാത്രം.

Friday, February 13, 2009

വാലെന്റൈന്‍

ഓര്‍മയുടെ കശ്മിരങ്ങളില്‍ പുതുദിനങ്ങളുടെ
മഴപെയ്തു പുഴകള്‍ ഉണ്ടാവുന്നു
മറവിയുടെ സു‌രിയാംസുക്കളാല്‍ പുഴ വരണ്ടു പോകുന്നു
പിന്നില്‍ നടന്ന വഴികളും മുഘങ്ങളും എല്ലാം നാം
മറന്ന്നു പോകുന്നു പക്ഷെ നാം ഒന്നു മറക്കുന്നു
എത്ര വാലെന്റൈന്‍ കടന്നുപോയാലും
മനസിലെ മഞ്ഞുതുള്ളിക്ക് പറയുവന്നുള്ളത്
പ്രണയത്തെ കുറിച്ചാവും
പ്രണയസ്വപനങളെ കുറിച്ചാവും
കാറ്റില്‍ പേരറിയാത്ത പൂക്കളുടെ
സുഗന്ധം അറിയുമ്പോഴും
മഞ്ഞുതുള്ളിയുടെ നനവ് അറിയുമ്പോഴും
നാം മറ്റെന്താണ് ഓര്‍ക്കുക അല്ലെ

Tuesday, February 10, 2009

നമ്മള്‍ക്ക് വലുത് ഇന്ത്യയോ പലസ്തിനോ

കഴിഞ്ഞ ദിവസം ഞാന്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടു ഇസ്രയേലിനെ ഇന്ത്യ പാഠം പഠിപ്പിക്കണമെന്ന എന്നുള്ള മുറവിളികള്‍ .വേണ്ടതുതന്നെയാണ് ആര് തെറ്റ് ചെയ്താലും അത് വിമര്‍ശിക്കാന്‍ നമ്മള്‍ക്ക് അവകാശമുണ്ട്‌ .കാരണം അത്ര കൃരതയാണ് ആണ് അവിടെ കാണിച്ചുകൂട്ടുനത് എന്നത് നിസ്തര്‍ക്കമാണ് . പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച കാരിയം ഇതല്ല .അതിന് മുമ്പു നമ്മുടെ നാട്ടില്‍ ഒരു ആക്രമണമുണ്ടായി പാക് തിവ്രവാദികള്‍ മുംബൈ ആക്രമിച്ചു .നമ്മുടെ ധീര ജവാന്‍മാര്‍ പലരും മരണപെട്ടു .നമ്മുടെ നാടിനു തന്നെ അപമാനമുണ്ടായി .ഞാന്‍ ഒരു സ്ഥലത്തും ഒരു പോസ്റ്റും കണ്ടില്ല.ഒരു മുറവിളിയും കേട്ടില്ല. രാവിലയും വൈകിട്ടും ദേശിയത ഘോരം ഘോരം പറയുന്ന നമ്മുടെ
പാര്‍ട്ടിക്കാര്‍ പോലും ഒരു തുണ്ട് പേപ്പര്‍ പോലും ഒട്ടിച്ചതായി അറിയില്ല.അപ്പോള്‍ പിന്നെ ഈ മുറവിളി ആര്‍ക്കുവേണ്ടിയാണ്. സ്വന്തം അച്ഛന് കാന്‍സര്‍ വന്നിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടന്റെ പനിയെ കുറിച്ചു അശങ്കപെടല്‍ എന്ന് മാത്രം ഇതിനെ പറയാം. കാരണം ആശങ്കപെടല്‍ ഏറ്റവും എളുപ്പമുള്ള പണിയാണ് .പത്തു പേരു അറിയുകയും ചെയ്യും ചിലര്‍ക്കൊക്കെ സന്തോഷ്മാകുകെയും ചെയ്യും .

Saturday, January 10, 2009

നമ്മള്‍ കാലത്തിന്റെ കളിപാവയോ

ചിലരുടെ ലൈഫ് കാണുമ്പൊള്‍ തോന്നാറുണ്ട് നമ്മള്‍ കാലത്തിന്റെ വെറും കളിപാവ ആണെന്ന് തോന്നും .ചിലരെ കാലം സ്നേഹിക്കാന്‍ അനുവദിക്കും എന്നാല്‍ ഒന്നിക്കാന്‍ അനുവദിക്കില്ല .എന്നാല്‍ മറ്റുചിലരെ ഒന്നിക്കാന്‍ അനുവദിക്കും എന്നാല്‍ സ്നേഹിക്കാന്‍ അനുവദിക്കില്ല .സ്നേഹിക്കാനും ഒന്നിക്കാനും ചിലരെ മാത്രമെ അനുവദിക്കു .
എപ്പോള്‍ കണ്ടാലും കടിച്ചുകീറാന്‍ നില്‍ക്കുന്നവര്‍ ചിലര്‍ , അവര്‍ ജീവിതത്തിന്റെ അവസാനം വരെ തല്ലുകൂടികൊണ്ടിരിക്കും .നഷ്ടപെടുന്നത് അവരുടെ ലൈഫും സന്തോഷവും ആയിരുന്നു എന്ന് തിരിച്ചെ അറിയുമ്പോഴേക്കും കാലം അവരെ കടന്നു പോയിട്ടുണ്ടാകും.അവര്‍ നിസഹായര്‍ ആണ് അവരെ കുറ്റം പറയാന്‍ ആവില്ല അവര്‍ കാലത്തിന്റെ വെറും കളിപാവ മാത്രം .അവര്ക്കു അങ്ങനെയേ പെരുമാറാന്‍ കഴിയു.

നമ്മള്‍ ഇത്രയൊക്കെ ശ്രെമിച്ചാലും നമ്മള്‍ക്ക് മറ്റൊരാള്‍ ആകാന്‍ കഴിയില്ല നമ്മുടെ യോഗം നല്ലതാനെങ്ങിലും ചീത്ത ആണെങ്ങിലും നമ്മള്‍ അനുഭവിച്ചേ തീരു. പിന്നെ കഴിയുന്നത്‌ ചീത്ത ആണെങ്ങില്‍ അത് തരണം ചെയ്യാനുള്ള ശേഷി നേടുക എന്ന് .അവിടെയാണ് പ്രയേറിന്റെ ഓക്കേ റോള് വരുന്നതു.

Tuesday, January 6, 2009

നമ്മുടെ അമ്മമാര്‍ക്ക് സംഭവിച്ചത്

കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു സംഭവങ്ങള്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപിച്ചത്‌ ഒന്നു എന്റെ ഇളയ കസിന്‍ സഹോദരിമാരുടെ സംസാരം പിന്നെ ബാറിലെ പെണ്നുകുട്ടികള്‍ ധരിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍

ഒരാള്‍ മറ്റൊരാളോട് : നിനക്കു നാണമില്ലേ എത്രയും പ്രായമായിട്ടും ഈ ഡ്രസ്സ് ധരിച്ചു നടക്കാന്‍ അവള്‍ ചെയ്ത തെറ്റ് ഇറക്കാം കുറഞ്ഞ ഒരു പാവാട ധരിച്ചു എന്നുള്ളതാണു .
ആ കുട്ടിയുടെ അമ്മയോട് എനിക്ക് ബഹുമാനം തോന്നി.തന്റെ മകളെ അവളുടെ ശരിരത്തെ കുറിച്ചു ബൊദവതിയക്കിയതില്.

കഴിഞ്ഞ ദിവസം ഞാന്‍ കലൂരില്‍ നില്‍ക്കുമ്പോള്‍ ഒരു പറ്റം പെണ്‍കുട്ടികള്‍ കടന്നു പോകുന്നു ആവരില്‍ പലരുടെയും വസ്ത്രം ഒരു ആറോ ഏഴോ വയസുള്ള പെണ്‍കുട്ടികള്‍ ധരിക്കുന്നവ .

അവരെ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ പറ്റില്ല അവരുടെ ശരിരം വളര്ന്നു എന്നും എങ്ങനെ ഉള്ള വസ്ത്രം ധരിക്കാന്‍ പാടില്ലാന്നും അവരെ മനസിലാക്കി കൊടുക്കണ്ടത് അമ്മമാരാണ് . കാരണം ഒരു അമ്മക്ക് അറിയാം എങ്ങനെയൊക്കെ സ്ത്രി ശരിരം ഒരു പുരുഷനെ പ്രലോഫിക്കുന്നു എന്ന് .ബാറില്‍ പുരുഷനെ ശരിരം കാണിച്ചു ആകര്‍ഷിക്കാന്‍ നില്ക്കുന്ന പെണ്ണുങ്ങള്‍ ധരിക്കുന്ന ധരിക്കുന്ന വസ്ത്രം അല്ല അവരെ പുറത്തേക്ക് വിടെണ്ടാതെന്നും .

പണ്ടു പ്രായ പൂര്‍ത്തിയ പെണ്‍കുട്ടിയെ ശെരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ പുറത്തെ വിടില്ലായിരുന്നു .എന്നിപ്പോള്‍ എന്തൊക്കെ തുറന്നു കാണിക്കാമോ അതെല്ലാം ഫാഷനാണ് . എന്റെ സ്ത്രി സുഹൃത്തുക്കള്‍ പതിവായി എടുത്തു ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ചില പെണ്‍കുട്ടികളെ കാണുമ്പൊള്‍ ഇവരെ ഓക്കേ ആരെങ്ങിലും കേറി പിടിചില്ലെങ്ങിലെ അതിശയമുള്ളു എന്ന് .ഈ കുട്ടികളെ കണ്ടിട്ട് വാല്സല്ലിയം ഉണ്ടായില്ലെങ്ങില്‍ ആരെ കുറ്റപ്പെടുത്തും .

ഇപ്പോള്‍ വളരുന്നു വരുന്ന ഒരു കുട്ടി ഒത്തിരി കര്യെങ്ങള്‍ അവശിയ്മില്ലാത്തതും ഉള്ളതുമായവ പാകത വരുന്നതിനുമുമ്പേ മനസിലാക്കുന്നു . അതില്‍ ശേരിയെത് എന്ന് അവരെ മനസിലാക്കി കൊടുക്കാന്‍ അരുമില്ല്ത അവസ്ഥ.അവരുടെ റോള്‍ മോഡല്‍ പലപ്പോഴും റാപ്പില്‍ ചുവടു വയ്ക്കുന്നവര്‍.

മുമ്പ്‌ ഒരു പെണ്‍കുട്ടിയുടെ ക്വാളിറ്റി എന്ന് പറയുന്നതു അവളുടെ നല്ല പെരുമാറ്റം ,നല്ല വസ്ത്രധാരണ രീതി ,പഠനത്തില്‍ ഉള്ള കഴിവ് എന്നൊക്കെ ആയിരുന്നു എപ്പോള്‍ എത്ര ഷോയില്‍ പങ്കെടുത്തു എന്നുള്ളതായി മാറിയിരിക്കുന്നു .എല്ലാം കമ്പോളവല്ക്കരിച്ചപ്പോള്‍ അവള്‍ ഒരു ശരിരം മാത്രമായിരിക്കുന്നു.