Thursday, June 11, 2009

മോഹനെട്ടെന്റെ ഭാരിയ

പാലായില്‍ നിന്നും പത്തു നാല്‍പതു കൊല്ലം മുമ്പെ ഇരുട്ടിയിലേക്ക് കുടിയേറിയെതാണ് മോഹനേട്ടന്റെ കുടുംബം .പത്തു മക്കള്‍ അഞ്ചു ആണും അഞ്ചു പെണ്ണും .മുത്തവര്‍ രണ്ടു പേരും കൃഷിപണി തന്നെ പെണ്പിള്ളേരെ ഒക്ക് കെട്ടിച്ചു .അതിനെ കുറിച്ചു മോഹനേട്ടന്‍ പറഞ്ഞു ഒത്തിരി കഷ്ട പാടുകള്‍ നിറഞ്ഞതായിരുന്നു ആദിയകാലം.ഓരോ കഷ്ടപടുവരുംപോഴും തങ്കെടത്തി പറയും നാളെ എല്ലാ സെരിയാകും.നമ്മുടെ മക്കള്‍ വളരുമ്പോള്‍ എല്ലാ കഷടപടും മാറും. ഓരോ തളര്ച്ചയിലും അവള്‍ കൂടെ നിന്നു .ചില ദിവസം പറമ്പില്‍ നിന്നു കയറി വരുമ്പോള്‍ അവളുടെ മുഖം കാണുമ്പൊള്‍ അറിയാം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ചില ദിവസങ്ങള്‍ക്കു മക്കള്‍ക്ക്‌ കഞ്ഞി കൊടുത്തിട്ടേ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ടേ രണ്ടുപേരും ഒരിക്കലും ജീവതത്തില്‍ മടുപ്പേ തോന്നിയിട്ടില്ല .യാത്രയില്‍ തങ്കെടത്തിയെക്കുറിച്ചനെ കൂടുതല്‍ സമയം പറഞ്ഞതെ .

ഒരു മകളുടെ അടുത്തെപോയിവരുന്ന അവസരത്തില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടിയാതെ എന്നോടെ യാത്രയില്‍ ഉടനിളം ഒരു കൊച്ചു മോനോടുള്ള വല്സലിയം മോഹനേട്ടന്‍ കാണിച്ചിരുന്നു.ഞാന്‍ ചോദിച്ചു മോളുടെ അടുത്തെ ഒരു ആഴ്ച പോയി നിന്നോ അതോ .ഒരു ചിരിയും അതിന് ശേഷമുള്ള മറുപടിയുമനെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ .ഒരു ആഴചയോ ഇതുവരെ ഞാന്‍ എന്റെ തങ്കത്തിനെ വിട്ടേ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ പുതുതലമുറക്ക് പരിജയമില്ലാത്തഭാര്യിയ കൂടെ കിടനിലലെങ്ങില്‍ ഉറക്കം വരാത്ത ഭര്‍ത്താക്കന്‍മാരില്‍ ഒരാളാനെ മോഹനേട്ടന്‍ .മക്കളൊക്കെ പ്രായമായപ്പോള്‍ കുറച്ചു ദിവസം മാറി കിടന്നു .ഒരു കാരിയം അതോടെ മനസിലായി രണ്ടു പേരും നേരം വെളിപ്പികല്‍ എന്നതതോഴിച്ചാല്‍ ഉറങ്ങാറില്ല എന്നെ .

പലരും പറയുന്നതെ ഞാന്‍ ദിവസവും കേള്‍ക്കുന്നു ആ നശിചെടത്തെക്ക് പോണമല്ലോ എന്ന് പ്രാകികൊണ്ടെ വീട്ടിലേക്ക് പോകുന്നതെ. എവിടെ ആണ് നമ്മള്‍ക്ക് തെറ്റ് പറ്റുന്നത്തെ. ഞാന്‍ എന്ന ഭാവം നമ്മള്‍ എന്നതിനെ കീഴടക്കുന്നതോ. എന്റെ സുഖം എന്റെ ഇഷ്ടം എന്റെ സന്തോഷം അങ്ങനെ അങ്ങേനെ ഒത്തിരി എന്റെകള്‍ വരുമ്പോള്‍ ജീവിതം ഇല്ലാതാകുന്നു സന്തോഷമില്ലതാകുന്നു പിന്നെ പലതിലും സന്തോഷമാന്നെഷിച്ചു നടന്നെ തിരിച്ചറിവ് വരുമ്പോള്‍ ജീവിതത്തിന്റെ അവസാനം എത്തിയിട്ടുണ്ടാവും .

Wednesday, June 3, 2009

അമ്മയില്ലാത്ത കുട്ടികള്‍

ഇന്നലെ യാത്രക്കിടിയിലാണ് നാലുവയസുകാരി ചിന്ഞു മോളെ കണ്ടതെ. ഞാന്‍ കാണുമ്പൊള്‍ അവള്‍ അച്ഛന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ഏതോ സുന്ദര സ്വപനം കണ്ടതിനാല്‍ എന്നവണ്ണം ഒരു നനുനനുത്ത പുന്ഞിരിയുമായി നല്ല ഉറക്കത്തില്‍ ആയിരുന്നു . കുറെ സമയം കഴിഞ്ഞ ഉണര്നപ്പോള്‍ അവള്‍ ചുറ്റും നോക്കി കുറെ നേരം എടുത്തു സ്ഥലകാല ബോധം ഉണ്ടാവാന്‍ .അത്രയും നേരം എടുത്തില്ല പക്ഷെ അ കിലുക്കാന്‍ പെട്ടി എന്റെ മടിയില്‍ സ്ഥാനം പിടിക്കാന്‍ .എന്നെ നഴ്സറി പാട്ടുകള്‍ പാടികേള്‍പ്പിച്ചു കുട്ടുകാരെ കുറിച്ചു പറഞ്ഞു കേള്‍പ്പിച്ചു .അവളുടെ അച്ഛനെ ഫോണ്‍ വരുമ്പോഴൊക്കെ അവള്‍ ചോദിക്കും അച്ഛാ അമ്മയാണോ എന്നെ.അച്ഛന്‍ അവളോടെ അപ്പോഴൊക്കെ പറയും മോളെ നമ്മള്‍ വൈകിട്ടല്ലേ അമ്മയെ വിളിക്കാരെ അതാണെ എന്നെ അവളുടെ അമ്മയെക്കുറിച്ച് ചോദിയ്ക്കാന്‍ പ്രേരിപ്പിച്ചതെ. അവളുടെ അച്ഛന് പറയാനുണ്ടയിരുന്നത്തെ ഒരു പ്രണയത്തിന്റെ വിരഹത്തിന്റെ കഥയായിരുന്നു.

കോയംബതുരില് ‍മെഡിക്കല്‍ രേപ്രേസേന്ടടിവേ ആയി വര്‍ക്കു ചെയ്യുന്ന അവസരത്തില്‍ ആണേ മലയാളിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയാതെ പരിജയം പ്രണയത്തിനു വഴിമാറാന്‍ കൂടുതല്‍ സമയം എടുത്തില്ല .ഒരു കുഴപ്പം മാത്രം പെണ്കുട്ടി മറ്റൊരു മതത്തില്‍ പെട്ടവള്‍ സ്നേഹത്തിനു മുമ്പില്‍ മതം വഴിമാറി നിന്നു പക്ഷെ വീട്ടുകാര്‍ മാത്രം അ വഴിക്ക് വന്നില്ല .അങ്ങനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു .പിന്നിടാനെ പ്രോബ്ലം തുടെങ്ങിയതെ അവരുടെ വീട്ടുകാര്‍ പണ്ടേ ആഗ്രഹിച്ചതായിരുന്നു അവളെ അന്നിയ നാട്ടില്‍ ജോലിക്ക് വിടുക.എല്ലാ നേഴ്സിംഗ് കഴിഞ്ഞ പെണ്‍കുട്ടിയെ പോലെ അവളും ആഗ്രഹിച്ചിരുന്നു അപ്പോഴനെ അവളുടെ ബഹറിനില്‍ ഉള്ള അങ്കിള്‍ നല്ലൊരു ജോലി ഒഫെരുമായി വന്നതേ .എല്ലാവരുടെയും നിര്‍ബന്ധം സ്വന്തം വീട്ടുകാര്‍ ഉടക്കി നില്ക്കുന്ന അവസരത്തില്‍ അവളുടെ വീട്ടുകാരെ കൂടി പിണക്കാനുള്ള മടി. അവസാനം അവള്‍ ചിന്ഞു മോളെയും അവളുടെ അച്ഛനെയും നാട്ടില്‍ ഉപേഷിച്ച് ബഹറിനിലേക്ക് പറന്നു.


പണത്തിനു വേണ്ടി കൂടുതല്‍ ജീവിത സ്വകരിയെങ്ങള്‍ക്ക് വേണ്ടി മക്കളെ ഉപേഷിച്ച് പോകുന്ന ഒത്തിരി അമ്മമാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടെ . അവര്ക്കു പറയാന്‍ ഒത്തിരി ന്യായെങ്ങള്‍ ഉണ്ടാവും പക്ഷെ അവര്‍ ഓര്‍ക്കാറില്ല ഒരു മകളുടെ /മകന്റെ അവകാശമനെ അമ്മയുടെ സ്നേഹവും കേയരിങ്ങും .ഒരു മകള്‍ക്ക്/മകനെ റ്റെന്തൊക്കെ കൊടുത്താലും ഒരിക്കലും മുലപാലിന്റെ , ഒരു പ്രോബ്ലംമായി വരുമ്പോള്‍ ഒന്നു മറോടടക്കി പിട്ക്കുന്നതിന്റെ , കരയുമ്പോള്‍ സ്വാന്തനമായി ഓടി എന്തുന്നതിന്റെ വിലയ്ക്ക് തുല്ലിയമാകുമോ അവരുണ്ടാക്കുന്ന പണം.എല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവര്‍ക്കേ അമ്മ പണം തരുന്ന ഒരു എന്ത്രം മാത്രമാകുമോ എന്ന് ഞാന്‍ ആശങ്ങപെടുന്നു.

Saturday, May 30, 2009

ഭര്‍ത്താവില്ലാത്ത സ്ത്രി

കുറെ ദിവസങ്ങള്‍ക്കു മുമ്പെ ഒരു ട്രെയിന്‍ യാത്രയിലാണ് ആ സ്ത്രിയെ പരിചയപെട്ടതെ അമ്പതിനോടെ അടുത്ത പ്രായം.നീണ്ട യാത്രയില്‍ അവരുമായി സംസാരിച്ചിരിക്കുന്ന സമയം അവര്‍ അവരുടെ കഥ പറഞ്ഞു.ഭര്‍ത്താവിനെ അവരുടെ മുപ്പതാമത്തെ വയസില്‍ നഷ്ടപെട്ടിരുന്നു. പിന്നിടുള്ള അവരുടെ ലൈഫ് ഒരു നരകമായിരുന്നു കുറെ ദിവസങ്ങള്‍ക്കു ശേഷമാണു മനസിലയാതെ ഭര്‍ത്താവിന്റെ ആണെന്ന് കരുതിയ പലതും അവരുടെ സ്വന്തമല്ല എന്നെ ,എല്ലാം ബന്ധുക്കള്‍ കൈക്കല്‍ ആക്കിയിരുന്നു .അതുമാത്രമല്ല ഒരു പൊട്ടു തൊട്ടാല്‍ നല്ലൊരു സാരി ഉടുത്താല്‍ അതും കുറ്റം മരിച്ചാല്‍ മതിയെന്ന് തോന്നി നടന്ന കാലം.പുറത്തിറങ്ങിയാല്‍ അര്ത്ഥം വച്ചുള്ള സംസാരം ഭര്‍ത്താവില്ലാത്ത പെണ്ണല്ലേ .പലരും സ്നേഹഭാവത്തില്‍ സംസാരിക്കുമ്പോള്‍ പേടിയനെ ആരാണ് നല്ലതേ ആരാണ് ചീത്ത എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ആരോടെങ്ങിലും അടുത്തിടപെട്ടാല്‍ അവര്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ മാത്രം കാണുന്നു.പുറത്തിറങ്ങിയാല്‍ തട്ടലും മുട്ടലും.എന്താണ് നമ്മുടെ സമുഹം ഇങ്ങനെ എന്ന് പലപോഴും ഓര്ത്തു പോയി ഒരു സ്ത്രിയുടെ ഭര്ത്താവ് മരിച്ചാല്‍ അവള്ക്ക് ഒറ്റെക്ക് ജീവിക്കാന്‍ പാടില്ലേ .മറ്റൊരു വിവാഹം കഴിച്ചാല്‍ മകളുടെ ജീവിതമെന്തകുമെന്ന ഓര്‍മയില്‍ ആണെ പലരും അതിന് തയാറാകതത്തെ . എന്നാണ് നമ്മുടെ സമുഹം ഭര്‍ത്താവില്ലാത്ത സ്ത്രിയെ മനസിലാക്കാന്‍ തയാറാകുക അവര്‍ പറഞ്ഞു നിര്ത്തി .

Tuesday, May 19, 2009

മലയാള മനസ്

കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ചു ഒരു ചെന്നൈ മലയാളിയെ കണ്ടു മുട്ടി പല കരിയെങ്ങള്‍ചര്‍ച്ച ചെയ്യുന്ന സമയത്തെ മലയാളി എന്തുകൊണ്ട് ഉയരെങ്ങളില്‍ എത്തി.അദേഹം ഒരു സംഭവം പറയുകയുണ്ടായി .അവരുടെ വീട്ടില്‍ വേലക്കാരിയുടെ മകള്‍ പത്താംതരം പാസായി എന്ന്പറഞ്ഞു വന്നു ഇദേഹം ചോദിക്കുകയുണ്ടായി .ഇതാണ് ഇനി പ്ലാന്‍ അപ്പോള്‍ വേലക്കാരി അവരുടെ സ്വതസിദ്തമായ രീതിയില്‍ പറഞ്ഞു എന്തിനാ സാറെ കൂടുതല്‍ പഠിത്തം അവള്‍ ഒരു വേലക്കാരിയുടെ മകള്‍ അല്ലെ .നാളെ ഈ ജോലി അല്ലെ അവളും ചെയ്യേണ്ടാതെ .അദേഹം പലതും പറഞ്ഞിട്ടും അവര്‍ അതില്‍ നിന്നും മാറാന്‍ തയാറാല്ലായിരുന്നു അദേഹം പറയുക ഉണ്ടായി നമ്മുടെ നാട്ടിലെ കൂലി വേല ചെയ്യുന്ന അമ്മമാര്‍ വരെ സ്വപനം കാണുന്നതും ശ്രെമിക്കുന്നതും മക്കളെ ഡോക്റെരോ എഞ്ചിനീറോ ആക്കാന്‍ വേണ്ടിയനെ അതാണ് താഴ്ക്കിടയില്‍ നിന്നു പോലും ആളുകള്‍ ഉയെര്‍ന്നു വരുന്നതിനു കാരണം . നമ്മുടെ നാട്ടില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഭാഗ്യം ചെന്നവര്‍ ആണന്നു എന്നിക്കപ്പോള്‍ തോന്നിപോയി .

Monday, May 4, 2009

നാളെയിലെ നമ്മളെ തിരിച്ചറിയാത്തവര്‍

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ സുഹൃത്തിന് ഒരു ഗള്‍ഫില്‍ ജോലി കിട്ടിയ സമയം ഒരു വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം .വീട്ടുകാര്‍ക്ക് അതിലും താല്പരിയമുന്ടെന്നു വച്ചോ .ഒരു അടുത്ത ബന്ധുവിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നുള്ള അറിവായപ്പോള്‍ സംഭവം ഒന്നു മുറുകി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നതെ.
സിനിമയില്‍ കാണുന്നതുപോലെ ഒരു പെണ്ണുകാണല്‍ പെണ്‍കുട്ടി പേരുകേട്ട ഫാമിലി ,ഷേയിച്ചു തുടെങ്ങിയ ഒരു പഴയ തറവാട് ,എന്ന് പറഞ്ഞാല്‍ ഉണ്ടായിരുന്ന സ്വത്തൊക്കെ ഉത്സവം നടത്തിയും ദാനം കൊടുത്തും അടിച്ചുപൊളിച്ചു എന്ന് സാരം .പക്ഷെ നമ്മുടെ നായകന്‍ നിങ്ങള്‍ ഉദേശിക്കുന്ന പോലെ അല്ല സ്ത്രി തന്നെ ധനം എന്നാണ് പക്ഷം.
അങ്ങനെ അവസാനം വിവാഹ തിയതി തീരുമാനിക്കുന്ന ദിവസം വന്നെത്തി ബന്ധുക്കള്‍ കുശലം പറച്ചിലില്‍ മുഴുകിയിരിക്കുന്ന സമയം.ഒരു അമ്മാവന്‍ എത്തി ആള് പുലിയാണ് കേട്ടോ സിംഗപ്പൂരില്‍ പെരുത്ത ഉദ്യോഗം ആണെന്ന നാട്ടില്‍ സംസാരം വലിയ ഒരു വീടും വാങ്ങിയിട്ടുണ്ടേ .സുഹൃത്തിന്റെ അച്ഛനോട് ഒരു ചോദിയം സ്വത്തിനെ കുറിച്ചു .അവര്‍ ആ സമയം സ്വത്തു ഭാഗം വയ്ക്കുന്നതിന്റെ പ്രോബ്ലെംത്തില്‍ വാടക വീട്ടില്‍ ആണ് താമസം.അമ്മാവന്റെ കമെന്റെ ഒരു വീടുപോലുമില്ലാത്ത ഒരുത്തന്റെ കൂടെ എങ്ങനെയാ നമ്മുടെ മോളെ വിടുക .അന്ത്തരീഷം മാറി എന്ന് പറഞ്ഞ മതിയല്ലോ പലര്ക്കും ഉള്‍കൊള്ളാന്‍ പറ്റിയില്ല .അവസാനം വിവാഹം വേണ്ടെന്നു വെക്കലില് കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മുടെ കഥനായകന്‍ ദുബായില്‍ വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്ന സമയം സുഹൃത്ക്കലുമായി ഒരു ഹോട്ടലില്‍ ഒരിക്കല്‍ ഫുഡ്‌ കഴിക്കാന്‍ പോയി .ടേബിള്‍ ക്ലീന്‍ ചെയ്യാന്‍ വന്ന ആളെ നല്ല പരിചയം .കുറച്ചു നേരം ചിന്ധിച്ചപ്പോള്‍ ആളെ മനസിലായി നമ്മുടെ അമ്മാവന്‍ .ഫുഡ്‌ കഴിച്ചു പുറത്തു വന്നപ്പോള്‍ ആള് , ആധിയം തല്പരിയം കാണിചില്ലെങ്ങിലും പിന്ന്ടെ കുറെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം താമസസ്ഥലത്തെ അഡ്രസ്‌ കൊടുത്തു.കുറെ ദിവസങ്ങള്‍ക്കു ശേഷം അമ്മാവന്‍ സുഹൃത്തിനെ കാണാന്‍ വന്നു .

അമ്മാവന് പറയാനുല്ലാതെ ഒരു ദുരന്തത്തിന്റെ കഥയായിരുന്നു .ആ വിവാഹം മുടെങ്ങിയ വാശിക്ക് തിരക്കിട്ട് കൂടുതല്‍ അന്നെഷിക്കാതെ ഒരു വിവാഹം. പിന്നിടാണ് മനസിലയാതെ ആളൊരു ക്രിമിനല്‍ ആണെന്ന് . അമ്മാവന്റെ സിങപൂരിലുള്ള ജോലി കണ്ടിട്ട് വിവാഹം കഴിച്ചതാണെന്ന് ആള് തുറന്നു പറഞ്ഞു .അതിനിടക്ക് പെണ്‍കുട്ടിയുടെ സഹോദരന്‍ ദുബൈക്ക് പോകാന്‍ ശ്രെമിക്കവെ കള്ളാ പസ്പോര്ടുകാരുടെ തട്ടിപ്പ് മൂലം ജയിലില്‍ ആയി.കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അപകടത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മരണപെട്ടും. എല്ലാവരും എപ്പോള്‍ അമ്മാവനെ കുറ്റപെടുത്തുന്നു .അതിനിടക്ക് സിംഗപ്പൂരിലെ ജോലിയും നഷ്ട്ടപെട്ടു .ഇപ്പോള്‍ ദുബൈയില്‍ ഒരു ചെറിയ ജോലി .പോകാന്‍നേരം ഒരു റിക്വസ്റ്റ് നാട്ടില്‍ പോകുമ്പോള്‍ ഒന്നു പറ്റുമെങ്ങില്‍അവിടെ വരെ പോകണം .ഭാരിയയുടെ സമ്മതത്തോടെ നാട്ടില്‍ പോയപ്പോള്‍ അവിടെ വരെ ഒന്നു പോയി .തകര്‍ന്ന ഒരു കുടുംബത്തിന്റെ ചിത്രം .നിരാശ ബാധിച്ച മുഹവുമയി പ്രായമായ ഒരു അമ്മയും അച്ഛനും കാരിയം പറഞ്ഞപ്പോള്‍ ഉള്ളിലേക്ക് കൊണ്ടുപോയി .ഉള്ളില്‍ വെളിച്ചത്തെ പോലും കാണാന്‍ ഇഷ്ടപെടാത്ത ജീവച്ചവം പോലുരു സ്ത്രി രൂപം കൂടുതല്‍ നേരം അവിടെ നില്ക്കാന്‍ തോന്നിയില്ല . നാളെ നമ്മള്‍ ആരാകുമെന്നോ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക

കഴിഞ്ഞ സണ്‍‌ഡേ വിവാഹം കഴിഞ്ഞ ഒരു യുവാവ് സുഹൃത്തിനെ യാത്ര ആക്കാന്‍ പോകുന്ന വഴി ബൈക്ക് അക്സിടെന്റില്‍ ഇന്നലെ മരിച്ചു

Thursday, April 30, 2009

അവള്‍ ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍

വളരെ യാദ്രിചികമായി അവളെ കണ്ടു മുട്ടിയതാണ് അവളെ നമ്മള്‍ക്ക് ആശ എന്ന് വിളിക്കും ആശനഷ്ടപെട്ടവര്‍ക്ക് അതാണല്ലോ നല്ല പേരു .നീണ്ട പഠനത്തിനൊടുവില്‍ എംഫില്‍ ഓക്കേ കഴിഞ്ഞു നല്ലൊരു ജോബും വിവാഹ സ്വപനവുമോക്കെയായി കഴിയുന്ന സമയം അവള്‍ക്കൊരു ആഗ്രഹം അമേരിക്കയില്‍ പോകണം ഗെവേഷണവും മറ്റും അവിടെ നടത്തണം.അവള്‍ ഒരു എളുപ്പവഴികണ്ടെതി അവിടെ ജോലി ഉള്ള ആളെ വിവാഹം കഴിയിക്കുക . അവിടെ ഉള്ളവരെ വിസക്കുവേണ്ടി വിവാഹം കഴിക്കുന്നവര്‍ ഉണ്ടല്ലോ

പലരും ഇന്റര്‍വ്യൂവിനു(പെണ്ണ് കാണാന്‍ ) വന്നു .അവസാനം ഒരാളെ തിരഞ്ഞെടുത്തു ,നല്ല ജോലി ,കാണാന്‍ സുന്ദരന്‍ ,സ്വഭാവം (അതാരാ ഇപ്പോഴത്തെ കാലത്ത് നോക്കുക ) ഇഷ്ടം പോലെ പണം പലരും തയാറാകാത്ത ഒരു കരിയത്തിനു തയാരുമായിരുന്നു അവളുടെ ഗെവേഷണ സ്വപനതിനു പച്ചകൊടി കാണിക്കാന്‍ .അവസാനം അവളും അമേരിക്കക്കാരിയായി ആയി . മധുവിധു കാലത്തിന്റെ മധുരം തീരും മുമ്പെ അവള്‍ ഒന്നു തിരിച്ചറിഞ്ഞു അവളുടെ സ്വപനങ്ങള്‍ ഓക്കേ ചിറകുമുളക്കാത്തവായെന്നു.ഒരിക്കല്‍ തുറന്നു പറച്ചിലില്‍ എല്ലാം ഒരു പളുങ്ങുപത്രം പോലെ പൊട്ടിത്തകര്‍ന്നു നിന്നെ ഞാന്‍ വിവാഹം കഴിച്ചത് എന്റെയും നമ്മള്‍ക്കുണ്ടാകുന്ന പിള്ളേരുടെയും കാരിയം നോക്കാനാണ്.
അവളുടെ മനസിലുടെ പലതും ഓടിമറഞ്ഞു പഠനകാലത്ത് ഒരക്കമിളച്ചു പഠിച്ച രാത്രികള്‍ ഗെവേഷണ പുസ്തകങ്ങള്‍ക്കായി ആര്‍ത്തിപിടിച്ചു നടന്ന ദിവസങ്ങള്‍ . ഇരിക്കാന്‍ പോലും സമ്മതിക്കാത്ത കര്‍കാശകാരനായ പ്രൊഫസറുടെ മുമ്പില്‍ ജെയിക്കാനായി വാശിയോടെ പഠിച്ചത് ഏതൊരു സാധാരണ പെണ്ണിനെ പോലെയും പിന്നിടുള്ള അവളുടെ രാത്രികള്‍ കണ്ണിരില്‍ കുതിര്‍ന്നത്ആയിരുന്നു.അവസാനം അവള്‍ തീരുമാനിച്ചു നാട്ടിലേക്കു തിരികെ വരിക .അവള്‍ എന്നോട് ചോദിച്ചു "എല്ലാ ആണുങ്ങളും ഇതു പോലെ ആണോ എന്ന് " അല്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിഞ്ഞേക്കും പക്ഷെ ഒത്തിരിപേര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളതെ ഒരു സത്യം മാത്രം . അവളുടെ സ്വതയെ ,കഴിവിനെ തിരിച്ചറിയാന്‍ മടികാണിക്കുന്നവര്‍

Wednesday, April 29, 2009

മലയാളത്തില്‍ സംസാരിക്കുന്നതു മോശം കാരിയമോ

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത്‌ കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?

ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.