Monday, February 16, 2009

വാര്‍ത്തയിലെ കുരുന്നുകള്‍

ഇന്നലെ ഈവനിംഗ് ഞാന്‍ വെറുതെ ടെറസില്‍ മാഗസിന്‍ മറിച്ചിരിക്കുന്ന സമയം .അടുത്ത ഫ്ലാറ്റിലേക്ക് വെറുതെ ഒരു നോട്ടം. ഒരു ക്മാരകാരി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മൊബലിന്ഗില് ആണ്.കുറഞ്ഞത് ഒരു മണികൂര്‍ എന്ങിലും ഞാന്‍ അവിടെ ഉണ്ടായിരുന്നു. കുറെകഴിഞ്ഞു ഞാന്‍ ഒരു ചായ കുടികഴിഞ്ഞു എത്തിയപ്പോഴും കഥാപാത്രം തിരക്കില്‍ തന്നെ ആണ് ഇരുന്നും ചാരി നിന്നും ഓക്കേ തകര്‍ക്കുകയാണ് .ഞാന്‍ ഒരു നഗരവാസിയെ പോലെ അവള്‍ എന്റെ ആരുമല്ല എന്തുസംഭവിച്ചാലും എന്നെ ബാധിക്കുന്ന കരിയമല്ല എന്ന് ചിന്തിച്ചു തിരികെ നടന്നു .എന്ഗിലും മനസ്സില്‍ ഒരു നീറ്റല്‍ .ഒരിക്കലും അവള്‍ ഒരു പെണ്‍കുട്ടിയെ അല്ല വിളിക്കുന്നതെന്ന് ഉറപ്പാണ് . ഓരോ ദിവസവും വഞ്ചന സഹിക്കാന്‍ വയ്യാതെ മരണപെട്ട കുട്ടികളുടെ മുഖം പത്രത്താളുകളില്‍ നിറയുമ്പോള്‍ ആരെങ്ങിലും പ്രതികരിക്കേണ്ടേ .ഒരു അമ്മയും ഓര്‍ക്കാറില്ല നാളെ എന്റെ കുട്ടിക്കും ഇതു സംഭവിക്കുമെന്ന് .എല്ലാവരും ഓട്ടത്തിലാണ് വെട്ടിപിടിക്കാനുള്ള കൂട്ടിവൈക്കാനും അതിനിടയില്‍ ഇവരെ ശ്രെധിക്കാന്‍ എവിടെ സമയം . എല്ലാവര്‍ക്കും എന്റെ കുട്ടി അത്തരകരിയല്ല എന്ന അമിത കോണ്ഫിടെന്റ്റ് മാത്രം.

Friday, February 13, 2009

വാലെന്റൈന്‍

ഓര്‍മയുടെ കശ്മിരങ്ങളില്‍ പുതുദിനങ്ങളുടെ
മഴപെയ്തു പുഴകള്‍ ഉണ്ടാവുന്നു
മറവിയുടെ സു‌രിയാംസുക്കളാല്‍ പുഴ വരണ്ടു പോകുന്നു
പിന്നില്‍ നടന്ന വഴികളും മുഘങ്ങളും എല്ലാം നാം
മറന്ന്നു പോകുന്നു പക്ഷെ നാം ഒന്നു മറക്കുന്നു
എത്ര വാലെന്റൈന്‍ കടന്നുപോയാലും
മനസിലെ മഞ്ഞുതുള്ളിക്ക് പറയുവന്നുള്ളത്
പ്രണയത്തെ കുറിച്ചാവും
പ്രണയസ്വപനങളെ കുറിച്ചാവും
കാറ്റില്‍ പേരറിയാത്ത പൂക്കളുടെ
സുഗന്ധം അറിയുമ്പോഴും
മഞ്ഞുതുള്ളിയുടെ നനവ് അറിയുമ്പോഴും
നാം മറ്റെന്താണ് ഓര്‍ക്കുക അല്ലെ

Tuesday, February 10, 2009

നമ്മള്‍ക്ക് വലുത് ഇന്ത്യയോ പലസ്തിനോ

കഴിഞ്ഞ ദിവസം ഞാന്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടു ഇസ്രയേലിനെ ഇന്ത്യ പാഠം പഠിപ്പിക്കണമെന്ന എന്നുള്ള മുറവിളികള്‍ .വേണ്ടതുതന്നെയാണ് ആര് തെറ്റ് ചെയ്താലും അത് വിമര്‍ശിക്കാന്‍ നമ്മള്‍ക്ക് അവകാശമുണ്ട്‌ .കാരണം അത്ര കൃരതയാണ് ആണ് അവിടെ കാണിച്ചുകൂട്ടുനത് എന്നത് നിസ്തര്‍ക്കമാണ് . പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച കാരിയം ഇതല്ല .അതിന് മുമ്പു നമ്മുടെ നാട്ടില്‍ ഒരു ആക്രമണമുണ്ടായി പാക് തിവ്രവാദികള്‍ മുംബൈ ആക്രമിച്ചു .നമ്മുടെ ധീര ജവാന്‍മാര്‍ പലരും മരണപെട്ടു .നമ്മുടെ നാടിനു തന്നെ അപമാനമുണ്ടായി .ഞാന്‍ ഒരു സ്ഥലത്തും ഒരു പോസ്റ്റും കണ്ടില്ല.ഒരു മുറവിളിയും കേട്ടില്ല. രാവിലയും വൈകിട്ടും ദേശിയത ഘോരം ഘോരം പറയുന്ന നമ്മുടെ
പാര്‍ട്ടിക്കാര്‍ പോലും ഒരു തുണ്ട് പേപ്പര്‍ പോലും ഒട്ടിച്ചതായി അറിയില്ല.അപ്പോള്‍ പിന്നെ ഈ മുറവിളി ആര്‍ക്കുവേണ്ടിയാണ്. സ്വന്തം അച്ഛന് കാന്‍സര്‍ വന്നിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടന്റെ പനിയെ കുറിച്ചു അശങ്കപെടല്‍ എന്ന് മാത്രം ഇതിനെ പറയാം. കാരണം ആശങ്കപെടല്‍ ഏറ്റവും എളുപ്പമുള്ള പണിയാണ് .പത്തു പേരു അറിയുകയും ചെയ്യും ചിലര്‍ക്കൊക്കെ സന്തോഷ്മാകുകെയും ചെയ്യും .

Saturday, January 10, 2009

നമ്മള്‍ കാലത്തിന്റെ കളിപാവയോ

ചിലരുടെ ലൈഫ് കാണുമ്പൊള്‍ തോന്നാറുണ്ട് നമ്മള്‍ കാലത്തിന്റെ വെറും കളിപാവ ആണെന്ന് തോന്നും .ചിലരെ കാലം സ്നേഹിക്കാന്‍ അനുവദിക്കും എന്നാല്‍ ഒന്നിക്കാന്‍ അനുവദിക്കില്ല .എന്നാല്‍ മറ്റുചിലരെ ഒന്നിക്കാന്‍ അനുവദിക്കും എന്നാല്‍ സ്നേഹിക്കാന്‍ അനുവദിക്കില്ല .സ്നേഹിക്കാനും ഒന്നിക്കാനും ചിലരെ മാത്രമെ അനുവദിക്കു .
എപ്പോള്‍ കണ്ടാലും കടിച്ചുകീറാന്‍ നില്‍ക്കുന്നവര്‍ ചിലര്‍ , അവര്‍ ജീവിതത്തിന്റെ അവസാനം വരെ തല്ലുകൂടികൊണ്ടിരിക്കും .നഷ്ടപെടുന്നത് അവരുടെ ലൈഫും സന്തോഷവും ആയിരുന്നു എന്ന് തിരിച്ചെ അറിയുമ്പോഴേക്കും കാലം അവരെ കടന്നു പോയിട്ടുണ്ടാകും.അവര്‍ നിസഹായര്‍ ആണ് അവരെ കുറ്റം പറയാന്‍ ആവില്ല അവര്‍ കാലത്തിന്റെ വെറും കളിപാവ മാത്രം .അവര്ക്കു അങ്ങനെയേ പെരുമാറാന്‍ കഴിയു.

നമ്മള്‍ ഇത്രയൊക്കെ ശ്രെമിച്ചാലും നമ്മള്‍ക്ക് മറ്റൊരാള്‍ ആകാന്‍ കഴിയില്ല നമ്മുടെ യോഗം നല്ലതാനെങ്ങിലും ചീത്ത ആണെങ്ങിലും നമ്മള്‍ അനുഭവിച്ചേ തീരു. പിന്നെ കഴിയുന്നത്‌ ചീത്ത ആണെങ്ങില്‍ അത് തരണം ചെയ്യാനുള്ള ശേഷി നേടുക എന്ന് .അവിടെയാണ് പ്രയേറിന്റെ ഓക്കേ റോള് വരുന്നതു.

Tuesday, January 6, 2009

നമ്മുടെ അമ്മമാര്‍ക്ക് സംഭവിച്ചത്

കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു സംഭവങ്ങള്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപിച്ചത്‌ ഒന്നു എന്റെ ഇളയ കസിന്‍ സഹോദരിമാരുടെ സംസാരം പിന്നെ ബാറിലെ പെണ്നുകുട്ടികള്‍ ധരിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍

ഒരാള്‍ മറ്റൊരാളോട് : നിനക്കു നാണമില്ലേ എത്രയും പ്രായമായിട്ടും ഈ ഡ്രസ്സ് ധരിച്ചു നടക്കാന്‍ അവള്‍ ചെയ്ത തെറ്റ് ഇറക്കാം കുറഞ്ഞ ഒരു പാവാട ധരിച്ചു എന്നുള്ളതാണു .
ആ കുട്ടിയുടെ അമ്മയോട് എനിക്ക് ബഹുമാനം തോന്നി.തന്റെ മകളെ അവളുടെ ശരിരത്തെ കുറിച്ചു ബൊദവതിയക്കിയതില്.

കഴിഞ്ഞ ദിവസം ഞാന്‍ കലൂരില്‍ നില്‍ക്കുമ്പോള്‍ ഒരു പറ്റം പെണ്‍കുട്ടികള്‍ കടന്നു പോകുന്നു ആവരില്‍ പലരുടെയും വസ്ത്രം ഒരു ആറോ ഏഴോ വയസുള്ള പെണ്‍കുട്ടികള്‍ ധരിക്കുന്നവ .

അവരെ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ പറ്റില്ല അവരുടെ ശരിരം വളര്ന്നു എന്നും എങ്ങനെ ഉള്ള വസ്ത്രം ധരിക്കാന്‍ പാടില്ലാന്നും അവരെ മനസിലാക്കി കൊടുക്കണ്ടത് അമ്മമാരാണ് . കാരണം ഒരു അമ്മക്ക് അറിയാം എങ്ങനെയൊക്കെ സ്ത്രി ശരിരം ഒരു പുരുഷനെ പ്രലോഫിക്കുന്നു എന്ന് .ബാറില്‍ പുരുഷനെ ശരിരം കാണിച്ചു ആകര്‍ഷിക്കാന്‍ നില്ക്കുന്ന പെണ്ണുങ്ങള്‍ ധരിക്കുന്ന ധരിക്കുന്ന വസ്ത്രം അല്ല അവരെ പുറത്തേക്ക് വിടെണ്ടാതെന്നും .

പണ്ടു പ്രായ പൂര്‍ത്തിയ പെണ്‍കുട്ടിയെ ശെരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ പുറത്തെ വിടില്ലായിരുന്നു .എന്നിപ്പോള്‍ എന്തൊക്കെ തുറന്നു കാണിക്കാമോ അതെല്ലാം ഫാഷനാണ് . എന്റെ സ്ത്രി സുഹൃത്തുക്കള്‍ പതിവായി എടുത്തു ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ചില പെണ്‍കുട്ടികളെ കാണുമ്പൊള്‍ ഇവരെ ഓക്കേ ആരെങ്ങിലും കേറി പിടിചില്ലെങ്ങിലെ അതിശയമുള്ളു എന്ന് .ഈ കുട്ടികളെ കണ്ടിട്ട് വാല്സല്ലിയം ഉണ്ടായില്ലെങ്ങില്‍ ആരെ കുറ്റപ്പെടുത്തും .

ഇപ്പോള്‍ വളരുന്നു വരുന്ന ഒരു കുട്ടി ഒത്തിരി കര്യെങ്ങള്‍ അവശിയ്മില്ലാത്തതും ഉള്ളതുമായവ പാകത വരുന്നതിനുമുമ്പേ മനസിലാക്കുന്നു . അതില്‍ ശേരിയെത് എന്ന് അവരെ മനസിലാക്കി കൊടുക്കാന്‍ അരുമില്ല്ത അവസ്ഥ.അവരുടെ റോള്‍ മോഡല്‍ പലപ്പോഴും റാപ്പില്‍ ചുവടു വയ്ക്കുന്നവര്‍.

മുമ്പ്‌ ഒരു പെണ്‍കുട്ടിയുടെ ക്വാളിറ്റി എന്ന് പറയുന്നതു അവളുടെ നല്ല പെരുമാറ്റം ,നല്ല വസ്ത്രധാരണ രീതി ,പഠനത്തില്‍ ഉള്ള കഴിവ് എന്നൊക്കെ ആയിരുന്നു എപ്പോള്‍ എത്ര ഷോയില്‍ പങ്കെടുത്തു എന്നുള്ളതായി മാറിയിരിക്കുന്നു .എല്ലാം കമ്പോളവല്ക്കരിച്ചപ്പോള്‍ അവള്‍ ഒരു ശരിരം മാത്രമായിരിക്കുന്നു.

Thursday, November 20, 2008

നമ്മുടെ കുട്ടികള്‍

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത് .മൂന്ന് പെണ്‍കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയവര്‍ നാളെ ലോകത്തില്‍ ചിലപ്പോള്‍ ഉയരെങ്ങള്‍ കിഴടക്കെണ്ടവര്‍ . എന്തെ നമ്മുടെ കുട്ടികള്‍ എങ്ങനെ പെരുമാറുന്നത് .നമ്മള്‍ എല്ലാവരും ഓട്ടത്തിലാണ് സ്ഥാനമാനങ്ങളും പണവും വെട്ടിപിടിക്കാന്‍ .അതിനിടയില്‍ നമ്മുടെ കുട്ടികളെ ശ്രെധിക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് പൊള്ളുന്ന ഒരു സത്യം മാത്രം .
ഒരിക്കല്‍ ഈ ലേഖകനോടെ ഒരു പെണ്‍കുട്ടി പറഞ്ഞതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു പപ്പയും മമ്മിയും വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത് മോള്‍ക്ക്‌ പണത്തിന്റെ അവശിയമെന്തെങ്ങിലും എന്നല്ലാതെ ഒരിക്കലും മോള്‍ക്ക്‌ സുഹമാണോ എന്ന് ചോദിച്ച്ട്ടില്ല . കഴിഞ്ഞ ദിവസം ഒരു സുഹൃത് എന്നോട് പറയുകയുണ്ടായി .എല്ലാവരും മൊബൈല്‍ ഫോണിനെ കുറ്റം പറയുന്നു .ആരും ചിന്തിക്കാത്ത ഒരു കാരിയം ഉണ്ട് ഒരു പ്രോബ്ലെംസ് വന്നാല്‍ ആരോടെങ്ങിലും പറയേണ്ടേ .പണ്ടു പെണ്പില്ലെര്‍ക്ക് ഒരു പ്രോബ്ലെംസ് വന്നാല്‍ പറയാന്‍ അമ്മായിമാരും ചിറ്റമാരും ഒത്തിരി ബന്ധുകളും ഉണ്ടായിരുന്നു .എല്ലക്കാരിയവും അച്ഛനമ്മമാരോടോ ജെഷ്ടനോടോ പറയാന്‍ പറ്റി എന്ന് വരില്ല അതുചിലപ്പോള്‍ പല നീന്ത്രെനങ്ങള്‍ക്കും വഴിവെച്ചേക്കും .പിന്നെ പറയാവുന്നത് സുഹൃത്തിനോടും പിന്നെ ഇങ്ങനെ ഉള്ള ആന്റിമാരോടുമാണ് അവിടെയും ചൂഷണം നടക്കുന്നു .
ഒരു പ്രോബ്ലം വന്നാല്‍ പറയാനോ കൃതിയ്മായ മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ അരുമില്ലതതാണ് ഒരു പരുതിവരെ എങ്ങനെ ഉള്ള സംഭവങ്ങള്‍ തുടരെ സംഭവിക്കാനുള്ള കാരണം .ആളുകള്‍ക്ക് വായിച്ചു രസിക്കാനുള്ള ഒന്നായി മാത്രം എങ്ങനെ ഉള്ള കരിയെങ്ങള്‍ മാറിയിരിക്കുന്നു .സ്വന്തം വീട്ടിലോ അടുത്ത ബന്ധു വീട്ടിലോ നടക്കുമ്പോള്‍ മാത്രം സഹതപിക്കുന്ന വെക്തികളായി നാം മാറിയിരിക്കുന്നു .
ഒത്തിരികരിയെങ്ങള്‍ ചെയ്യാവുന്ന അധ്യിയപകരും ഇപ്പോള്‍ ഉത്തരവാധിയത്തില്‍ നിന്നു ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കാണുന്നത് .ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ക്ക് വലിയ ചുമതല ഉണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ് .ഈ സംഭവത്തില്‍ അധ്യിയപകരും മറുപക്ഷത്ത് ഉണ്ട് എന്നുള്ളത് വേദന ഉണ്ടാക്കുന്ന കാരിയമാണ്.

Friday, November 7, 2008

അഞ്ജലി

ഇന്നു ഓഫീസില്‍ നിന്നെത്തുമ്പോള്‍ ലേറ്റ് ആയി .ബാഗ് കാബ്ബോര്‍ഡില്‍ വച്ചു നോക്കുമ്പോള്‍ കാണാം പതിവു കാഴ്ച നെഞ്ചില്‍ കിടന്നുറങ്ങുന്ന മീനുട്ടിയുടെ പുറത്തു മൃദുവായി താളം പിടിക്കുന്ന നരേട്ടന്‍ .എങ്ങനെ ഒരു അച്ഛന്കുട്ടി ഉറങ്ങാന്‍ അച്ഛന്‍ വേണം ഫുഡ് കഴിക്കാന്‍ അച്ഛന്‍ വാരി കൊടുക്കണം .അല്ലെങ്ങിലും പെണ്പില്ലെര്‍ക്ക് ഒരു പ്രായം വരെ അച്ഛനാ എല്ലാം .പതുക്കെ നരേട്ടെന്റെ ഫോണ്‍ എടുത്തു പതിവു കാള്‍ തന്നെ അഞ്ജലി പത്തു മണിഅഞ്ജലി രണ്ടു മണി അഞ്ജലി അന്ഞുമണി .പകയോടെ ഫോണ്‍ വച്ചു കിചെനിലക്ക് നടക്കുമ്പോള്‍ ഓര്ത്തു ഇനി ഒരു കാള്‍ വരും ഒമ്പതിന് .ഫ്രന്റ്, ഓരോരുത്തര്‍ വരും മനുഷേന്റെ മനസമാതനം കളയാന്‍ .

ഒരു ദിവസം സഹികെട്ട് ചോദിച്ചു അവള്‍ രാവിലെ വിളിച്ചു എന്താണ് ചോദിക്കുന്നത് അങ്ങനെ ഒന്നുമില്ല വിശേഷങ്ങള്‍ പറയും. ഇ രാവിലെയും ഉച്ചക്കും വൈകുന്നെരവം വിശേഷം എന്നും പറയാന്‍ എന്താണുള്ളത് .അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളോ അതോ കുവൈറ്റില്‍ എണ്ണ വിലകൂട്ടിയതോ .
ഒരു ചിരിയായിരുന്നു മറുപടി .
ഏത് പറഞ്ഞാലും ഒരു ചിരി
വരട്ടെ കൊഞ്ചികൊണ്ട് കാണിച്ചു തരാം എന്ന് മനസ്സില്‍ കരുതി എത്രദിവസം ഇരുന്നതാ .
അ സ്നേഹം കാണുമ്പൊള്‍ കെയരിംഗ് എല്ലാം എല്ലാ ദേഷിയതെയും ഒഴുക്കികളയും .
തിരികെ വല്ലതും പറഞ്ഞാല്‍ അല്ലെ കാരിയമുല്ലു.
അമ്മ എപ്പോഴും പറയും മോള് ഭാഗിയവതിയ ഇങ്ങനെ ഒരു ആണിനെ ഇപ്പോഴെത്തെ കാലത്ത് കിട്ടാന്‍ .ശെരിയാണ്‌ ഓഫീസ് നേരെ വീട് മറ്റു ദുശിലങ്ങള്‍ ഒന്നുമില്ല .പക്ഷെ ഒരു പെണ്ണും സഹിക്കാത്ത ഒന്നുണ്ടല്ലോ ഭര്‍ത്താവിനെ മറ്റൊരു പെണ്ണ് ഇഷ്ടപെടുന്നു സ്നേഹിക്കുന്നു .

ഒരിക്കല്‍ വല്ലാതെ സഹികെട്ടപ്പോള്‍ ചോദിച്ചു എന്താണ് എന്നെകാള്‍ എന്താണ് അവള്‍ക്കുള്ളത്‌ . മറുപടി കുറെ ചോദിയങ്ങള്‍
എന്റെ ഫ്രണ്ട്സ് ആരൊക്കെ ആണ് .
ഇഷ്ട നിറം എന്താണ്
അറിയില്ല
പിന്നെ എനിക്കിവിടെ നുറുകൂട്ടം പണികിടക്കുന്നു അതിനിടയില്‍ ഇതൊക്കെ നോക്കാന്‍ എവിടെ സമയം വീട്ടില്‍ വന്നാലും ഓഫീസില്‍ പണിതീരില്ല പിന്നെയാ.നരേട്ടന്‍ പക്ഷെ തിരിച്ച കേട്ടോ എന്റെ ഓഫീസിലെ കരിയെന്ങള്‍ മുതല്‍ എന്റെ ഏത് കാരിയവും എന്നെകാള്‍ കൂടുതല്‍ അറിയാവുന്നതു നരേട്ടനാണ് എന്ന് തോന്നിട്ടുണ്ട് ചിലപ്പോള്‍
ഇനി ഇ ഫോണ്‍ എടുത്തു അവളെ വിളിക്ക്
എന്നിട്ട് അവളോടെ ചോദിക്ക് ഈ ചോദിയങ്ങള്‍ ഒക്ക്
ഇനി അവളുടെ മുമ്പില്‍ തോല്‍ക്കാന്‍ വയ്യ
ഫോണ്‍ വലിച്ചെറിഞ്ഞു അടുക്കിളയിലക്ക് നടന്നു
ഫുഡ് എടുത്തുവച്ചു ബെഡ്റൂമിലക്ക് ചെന്നു
മോള് വല്ലതും കഴിച്ചോ
പാലുകുടിച്ചു പിന്നെ രാവിലത്തെ ഉപ്പുമാവ് കഴിച്ചു
നരേട്ടനോ ?ഞാന്‍ മോളുടെ കൂടെ
അതുപിന്നെ അങ്ങനെ ആണല്ലോ മോളെ കഴിപ്പിക്കാന്‍ ഇരുന്നാല്‍ മോളുടെ പണി അച്ചനെ
കഴിപ്പിക്കലാണല്ലോ .
ഉണെടുത്തു വച്ചിട്ടുണ്ട്
ഡൈനിങ്ങ്‌ റൂമിലക്ക് വന്നപ്പോള്‍ തന്നെ എന്റെ സ്ഥിരം പണി തുടെങ്ങി ഓഫീസിലെ വിശേഷം പറച്ചില്‍ പിന്നെ ഇടക്ക് നരേട്ടന് ചോറ് വാരികൊടുക്കല്‍
രാധാമണിയുടെ അമ്മായിമ്മ പിണക്കം മാറിവന്നത്‌ വന്നതുമുതല്‍ പ്യുന്‍ രവിയുടെ മോള്‍ പാല്ക്കാരെന്റെ കൂടെ ഒളിച്ചു പോയത് വരെ പറഞ്ഞപ്പോഴേക്കും പത്തു മണിയായി .മോളെ മാറ്റികിടത്തി നരേട്ടന്റെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ഓര്ത്തു എന്നാണ് എന്റെ ഈ തിരക്കൊക്കെ മാറ്റി ഞാന്‍ നരേട്ടെന്റെ മാത്രമാകുന്നത് അതോ അടുത്ത ജെന്മത്തില്‍ അഞ്ജലിയകണോ ?